പാകിസ്ഥാനി ജനതയ്ക്ക് എതിരെ വിദ്വേഷ പരാമര്‍ശം: അര്‍ണബിന്റെ റിപ്പബ്ലിക്ക് ഭാരതിന് ലണ്ടനില്‍ 19 ലക്ഷം പിഴ; സംപ്രേഷണത്തിന് വിലക്ക്

റിപ്പബ്ലിക്ക് ടി.വിയുടെ ഹിന്ദി ചാനല്‍ റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം(20000 പൗണ്ട്) പിഴ വിധിച്ച് യു.കെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ്. പാകിസ്ഥാനി ജനതയ്ക്ക് നേരെ വിദ്വേഷ പരാമര്‍ശം, മര്യാദയല്ലാത്ത ഭാഷ, അധിക്ഷേപകരവും അവഹേളനപരവുമായ ഉള്ളടക്കം എന്നിവ സംപ്രേഷണം ചെയ്തതിനാണ് നടപടി. ചാനലിന്‍റെ വിദ്വേഷ ഉള്ളടക്കത്തിന് ചാനലിലൂടെ മാപ്പ് പറയണമെന്നും റിപ്പോര്‍ട്ട് ഉത്തരവിലുണ്ട്.

ഒരു വര്‍ഷം മുമ്പ് റിപ്പബ്ലിക്ക് ഭാരതില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച “പൂച്ഛാ ഹേ ഭാരത്” എന്ന പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. പരിപാടിയില്‍ അവതാരകനും പങ്കെടുത്ത അതിഥികളും സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം(Office of Communications) പറഞ്ഞു. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.

2019 സെപ്റ്റംബര്‍ ആറിനാണ് വിവാദ പരിപാടി സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ പാകിസ്ഥാനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകസ്ഥാ നി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്ഥാന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലെ ശാസ്ത്രജ്ഞരും, ഡോക്ടര്‍മാരും, നേതാക്കളും, രാഷ്ട്രീയക്കാരും മാത്രമല്ല അവിടുത്തെ കായികതാരങ്ങള്‍ വരെ തീവ്രവാദികളാണെന്നും അവിടുത്തെ ഓരോ കൊച്ചുകുട്ടിയും തീവ്രവാദിയാണെന്നും ഈ തീവ്രവാദി വിഭാഗത്തോടാണ് നമ്മള്‍ ഇടപെടുന്നതെന്നുമാണ് അര്‍ണബ് പരിപാടിയില്‍ പറയുന്നത്. പരിപാടിയില്‍ അര്‍ണബ് ഉപയോഗിച്ച “പാകി” എന്ന വാക്ക് വംശീയമാണെന്നും ബ്രിട്ടനിലെ കാഴ്ച്ചക്കാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.കെയിലെ റിപ്പബ്ലിക്ക് ഭാരത് ലൈസന്‍സ് കൈവശമുള്ള വേള്‍ഡ് വ്യൂ മീഡിയ നെറ്റ്‍വര്‍ക്ക് ലിമിറ്റഡിനാണ് പിഴ ചുമത്തുക.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ