പാകിസ്ഥാനി ജനതയ്ക്ക് എതിരെ വിദ്വേഷ പരാമര്‍ശം: അര്‍ണബിന്റെ റിപ്പബ്ലിക്ക് ഭാരതിന് ലണ്ടനില്‍ 19 ലക്ഷം പിഴ; സംപ്രേഷണത്തിന് വിലക്ക്

റിപ്പബ്ലിക്ക് ടി.വിയുടെ ഹിന്ദി ചാനല്‍ റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം(20000 പൗണ്ട്) പിഴ വിധിച്ച് യു.കെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ്. പാകിസ്ഥാനി ജനതയ്ക്ക് നേരെ വിദ്വേഷ പരാമര്‍ശം, മര്യാദയല്ലാത്ത ഭാഷ, അധിക്ഷേപകരവും അവഹേളനപരവുമായ ഉള്ളടക്കം എന്നിവ സംപ്രേഷണം ചെയ്തതിനാണ് നടപടി. ചാനലിന്‍റെ വിദ്വേഷ ഉള്ളടക്കത്തിന് ചാനലിലൂടെ മാപ്പ് പറയണമെന്നും റിപ്പോര്‍ട്ട് ഉത്തരവിലുണ്ട്.

ഒരു വര്‍ഷം മുമ്പ് റിപ്പബ്ലിക്ക് ഭാരതില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച “പൂച്ഛാ ഹേ ഭാരത്” എന്ന പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. പരിപാടിയില്‍ അവതാരകനും പങ്കെടുത്ത അതിഥികളും സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം(Office of Communications) പറഞ്ഞു. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.

2019 സെപ്റ്റംബര്‍ ആറിനാണ് വിവാദ പരിപാടി സംപ്രേഷണം ചെയ്തത്. പരിപാടിയില്‍ പാകിസ്ഥാനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകസ്ഥാ നി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പാകിസ്ഥാന്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലെ ശാസ്ത്രജ്ഞരും, ഡോക്ടര്‍മാരും, നേതാക്കളും, രാഷ്ട്രീയക്കാരും മാത്രമല്ല അവിടുത്തെ കായികതാരങ്ങള്‍ വരെ തീവ്രവാദികളാണെന്നും അവിടുത്തെ ഓരോ കൊച്ചുകുട്ടിയും തീവ്രവാദിയാണെന്നും ഈ തീവ്രവാദി വിഭാഗത്തോടാണ് നമ്മള്‍ ഇടപെടുന്നതെന്നുമാണ് അര്‍ണബ് പരിപാടിയില്‍ പറയുന്നത്. പരിപാടിയില്‍ അര്‍ണബ് ഉപയോഗിച്ച “പാകി” എന്ന വാക്ക് വംശീയമാണെന്നും ബ്രിട്ടനിലെ കാഴ്ച്ചക്കാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫ് കോമിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു.കെയിലെ റിപ്പബ്ലിക്ക് ഭാരത് ലൈസന്‍സ് കൈവശമുള്ള വേള്‍ഡ് വ്യൂ മീഡിയ നെറ്റ്‍വര്‍ക്ക് ലിമിറ്റഡിനാണ് പിഴ ചുമത്തുക.

Latest Stories

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ

മദ്യനികുതി ഇളവ് പിൻവലിക്കണം; പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു: വി. എം. സുധീരൻ