ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക്: എസ്.ബി.ഐ നടപടിയില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍

ഗര്‍ഭിണികള്‍ക്ക് നിയമനവിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ ഉത്തരവില്‍ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ വിശദീകരണം തേടി. എസ്.ബി.ഐ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐക്ക് നോട്ടീസ് അയച്ചു.

മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തി എസ്.ബി.ഐ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മീഷന്‍ ഇടപെട്ടത്. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

2009ല്‍ പിന്‍വലിച്ച വിലക്കാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എസ്.ബി.ഐ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗര്‍ഭിണി ആണെങ്കില്‍, അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതല്‍ ആണെങ്കില്‍ അത് താല്‍ക്കാലിക അയോഗ്യതയായി കണക്കാക്കും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ എസ്.ബി.ഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും നല്‍കിയിരുന്നു.

ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം കഴിഞ്ഞാല്‍ നിയമനം നിഷേധിക്കുക മാത്രമല്ല, പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുകയും ചെയ്യുന്നില്ല. പ്രസവശേഷം നാല് മാസത്തിനുള്ളില്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

ഡിസംബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത്. ജനുവരി 12നാണ് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെയും എസ്.ബി.ഐയില്‍ ഗര്‍ഭിണികളുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഇവ പിന്‍വലിച്ചത്.

ആറ് മാസം വരെ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ നിയമിക്കാന്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നാണ് 2009ല്‍ കൊണ്ടുവന്ന മാറ്റം. വ്യവസ്ഥയിലെ ഈ മാറ്റമാണ് ഇപ്പോള്‍ വീണ്ടും തിരുത്തലിന് വിധേയമാക്കിയിരിക്കുന്നത്. അന്നത്തെ വിലക്ക് നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും മറ്റ് സംഘടനകളുമാണ് മുന്നിട്ട് നിന്നത്.

Latest Stories

മഴ തുടരുന്നു, ജലസമൃദ്ധിയിൽ അണക്കെട്ടുകൾ; മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിൽ, ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം വെള്ളം

ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ല, നടി പരാതി നല്‍കിയെന്ന വാദം വ്യാജം.. ഫെഫ്ക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും: വിപിന്‍ കുമാര്‍

പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു

രാത്രിയിൽ അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ; അനുനയനീക്കം തുടരുന്നു

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി