കെജ്രിവാളിന്റെ കാറിന് നേര്‍ക്ക് കല്ലേറ്; പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് ആംആദ്മി പാര്‍ട്ടി; പാര്‍ട്ടി പ്രവര്‍ത്തകനെ കാറിടിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ത്രികോണമല്‍സരത്തിന് കളമൊരുങ്ങി കഴിഞ്ഞെങ്കിലും ആംആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ശക്തമാവുകയാണ്. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലുടനീളം പ്രചാരണത്തിലാണ്. ഒപ്പം സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലും കെജ്രിവാള്‍ ശക്തമായ പ്രചാരണത്തിലാണ്. നഗരത്തിലുടനീളം പ്രചാരണം നടത്തുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കെജ്രിവാളിന്റെ വാഹനത്തിന് നേര്‍ക്ക് കല്ലെറിഞ്ഞതായി ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കെജ്രിവാളിന്റെ വാഹനത്തില്‍ കല്ല് പതിക്കുന്നതടക്കം ദൃശ്യങ്ങളുമായി ബിജെപിയുടെ അക്രമരാഷ്ട്രീയത്തെ വിമര്‍ശിച്ചു കൊണ്ട് മറ്റൊരു ശക്തമായ പ്രചാരണത്തിനാണ് ഇതോടെ ആംആദ്മി ഒരുങ്ങുന്നത്.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ ജയിലിലടയ്ക്കുന്നതിന് അപ്പുറത്തേക്ക് ആക്രമണത്തിനും ഒരുമ്പെടുകയാണെന്നാണ് ആപ്പിന്റെ ഭാഷ്യം. 2013 മുതല്‍ ഡല്‍ഹി ഭരിക്കുന്ന എഎപിയ്‌ക്കെതിരേയും അതിന്റെ നേതാക്കള്‍ക്കെതിരേയും ശത്രുത മനോഭാവത്തോടെ പെരുമാറുന്ന ബിജെപി പാര്‍ട്ടി കണ്‍വീനര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നടത്തിയെന്നാണ് ആപ് ആരോപിക്കുന്നത്.

‘തോല്‍വി ഭയന്ന്, ബിജെപി പരിഭ്രാന്തരായി, അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഇറക്കി. ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിട്ട് കല്ലേറ് നടത്തി. കേള്‍ക്കൂ ബി.ജെ.പി, അരവിന്ദ് കെജ്രിരിവാള്‍ നിങ്ങളുടെ ഭീരുത്വം മൂലമുള്ള ആക്രമണം കാരണം പിന്നോട്ട് പോകില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കും.

എന്നാല്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ കാര്‍ ബിജെപി പ്രവര്‍ത്തകനെ ഇടിച്ചെന്ന് പ്രത്യാരോപണവുമായി ബിജെപിയും രംഗത്തെത്തു. ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ കെജ്രിവാളിനെതിരെ മത്സരിക്കുന്ന ബിജെപിയുടെ പര്‍വേഷ് വര്‍മയാണ് മുന്‍മുഖ്യമന്ത്രിയുടെ വാഹനം ബിജെപി പ്രവര്‍ത്തകനെ ഇടിച്ചുവെന്ന് ആരോപിച്ചത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ് ബിജെപിയുടെ പര്‍വേഷ് വര്‍മ്മ. കെജ്രിവാളിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ വര്‍മ്മ തന്റെ അനുയായികളെ ഉപയോഗിച്ച് കെജ്രിവാളിനെ പ്രചാരണത്തില്‍ നിന്ന് തടയാന്‍ ശ്രമിച്ചുവെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനത്തിനെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലാത്തതിനാല്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ നിങ്ങളുടെ ഗുണ്ടകളെ ഇറക്കിയെന്നും ബിജെപിയുടേതിനേക്കാള്‍ വിലകുറഞ്ഞതും തരംതാഴ്ന്നതുമായ രാഷ്ട്രീയം വേറെയുണ്ടാകില്ലെന്നും ആപ് നേതാവ് മനീഷ് സിസോദിയയും പ്രതികരിച്ചു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം