ആശങ്കകള്‍ക്ക് വിരാമം, ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു; യാത്രക്കാര്‍ സുരക്ഷിതര്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലാന്റ് ചെയ്യാന്‍ സാധിക്കാതെ വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു. ഷാര്‍ജയിലേക്ക് 141 യാത്രക്കാരുമായി പോയ വിമാനമാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിലെ 141 യാത്രക്കാരും സുരക്ഷിതരാണ്.

വൈകിട്ട് 5.40ന് ട്രിച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മനസിലാക്കിയതോടെയാണ് തിരികെ ഇറക്കാന്‍ പൈലറ്റ് ശ്രമം ആരംഭിച്ചത്. ലാന്റിംഗ് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് വിമാനം തിരികെ ഇറക്കാന്‍ കാരണമായത്. ഇതിനായി വന്‍ സന്നാഹമാണ് റണ്‍വേയില്‍ ഒരുക്കിയിരുന്നത്.

20 ആംബുലന്‍സുകളും അഗ്നിശമന സേനയും റണ്‍വേയില്‍ സജ്ജമായിരുന്നു. സംഭവത്തിന് പിന്നാലെ എയര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു വിമാനം വട്ടമിട്ട് പറന്നത്. ഷാര്‍ജയില്‍ രാത്രി 8.30ഓടെ എത്തിച്ചേരേണ്ടതായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം