സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കണം, സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കണം; രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്
സ്വജനപക്ഷപാതമാണെന്ന് അമിത്ഷാ പറഞ്ഞു. സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കാനും സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കാനുമാണ് ആഗ്രഹമെന്ന് അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിന്റെ ഏകലക്ഷ്യം. സോണിയാ ഗാന്ധിക്കും ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്, അത് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ്.

എന്നാല്‍ ഇരുവരുടെയും ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് അമിത്ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമാകില്ല. ഉദയനിധി മുഖ്യമന്ത്രിയുമാകില്ല. രണ്ടിടത്തും എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാണ്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെയാണ് ഡിഎംകെ നയിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്