'ബീഹാറിന് പിന്നാലെ ജാർഖണ്ഡും' ആംബുലൻസ് വിട്ടുനൽകിയില്ല; മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ

ഭാര്യയുടെ മൃതദേഹം ചുമന്ന് ലോകത്തിന്റെ കണ്ണു നനയിച്ച ദാനാ മാജിയുടെയും ബിഹാറിലെ നിർധന വൃദ്ധന്റെയും അതേ ദുരവസ്ഥയുമായി ജാർഖണ്ഡിലെ ഒരു പിതാവ്. ആശുപത്രി അധികൃതര്‍ ആംബലുന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് പിതാവ് സ്വന്തം മകളുടെ മൃതദേഹം ബൈക്കിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

ജാർഖണ്ഡിലെ ഗോദയിലാണ് സംഭവം. ഗോദ ജില്ലാ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്നാണ് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചത്. പെലഗരി സ്വദേശിയായ മഹാദേവ് ഷായ്ക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്.

ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഷായുടെ മകൾ ലളിത കുമാരിയെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു മരണം സംഭവിക്കുകയായിരുന്നു. പണമില്ലാത്തതിന്‍റെ പേരിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതോടെ മകളുടെ മൃതദേഹവുമായി ഷാ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മകൾ ലളിതയെ നേരത്തെ ഗോദയിലെ തന്നെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. പണം തികയാതെ വന്നപ്പോളായിരുന്നു ഇവർ സർക്കാർ ആശുപതിയെ സമീപിച്ചത്.

Latest Stories

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി, ബോണ്ട് സമർപ്പിച്ചാൽ ഉടൻ മോചനം

സഞ്ജയ് ദത്ത് അങ്ങനെ പറഞ്ഞത് തമാശയായിട്ടാണ്, തെറ്റുകൾ എനിക്കും സംഭവിച്ചിട്ടുണ്ട്; ഇനി ചെയ്യാൻ പോവുന്നത് പറഞ്ഞ് ലോകേഷ് കനകരാജ്

‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുത്’; മന്ത്രി ആർ ബിന്ദു

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി