'ബീഹാറിന് പിന്നാലെ ജാർഖണ്ഡും' ആംബുലൻസ് വിട്ടുനൽകിയില്ല; മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ

ഭാര്യയുടെ മൃതദേഹം ചുമന്ന് ലോകത്തിന്റെ കണ്ണു നനയിച്ച ദാനാ മാജിയുടെയും ബിഹാറിലെ നിർധന വൃദ്ധന്റെയും അതേ ദുരവസ്ഥയുമായി ജാർഖണ്ഡിലെ ഒരു പിതാവ്. ആശുപത്രി അധികൃതര്‍ ആംബലുന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് പിതാവ് സ്വന്തം മകളുടെ മൃതദേഹം ബൈക്കിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

ജാർഖണ്ഡിലെ ഗോദയിലാണ് സംഭവം. ഗോദ ജില്ലാ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്നാണ് മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചത്. പെലഗരി സ്വദേശിയായ മഹാദേവ് ഷായ്ക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്.

ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഷായുടെ മകൾ ലളിത കുമാരിയെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു മരണം സംഭവിക്കുകയായിരുന്നു. പണമില്ലാത്തതിന്‍റെ പേരിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതോടെ മകളുടെ മൃതദേഹവുമായി ഷാ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മകൾ ലളിതയെ നേരത്തെ ഗോദയിലെ തന്നെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. പണം തികയാതെ വന്നപ്പോളായിരുന്നു ഇവർ സർക്കാർ ആശുപതിയെ സമീപിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം