കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് ആരോപണം; മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്ന് ലെഫ് ഗവര്‍ണര്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാൾ ജയിലില്‍ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കുന്നില്ലെന്ന് അറിയിച്ച് ഡല്‍ഹി ലെഫ് ഗവര്‍ണര്‍ വികെ സക്‌സേന ചീഫ് സെക്രട്ടറിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് ആം ആദ്മി ആരോപണവുമായി രംഗത്തെത്തിയത്.

കത്തില്‍ കെജ്രിവാള്‍ മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കാത്തതിന്റെ കാരണം അന്വേഷിക്കണമെന്നും ലഫ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാന്‍ കെജ്രിവാളിന് നിര്‍ദ്ദേശം നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. കെജ്രിവാളിന്റെ ആരോഗ്യനില കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം കെജ്രിവാളിനെ ജയിലില്‍ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായാണ് എഎപിയുടെ ആരോപണം. ജയിലില്‍ കെജ്രിവാളിനെ പീഡിപ്പിച്ച് ആരോഗ്യം തകര്‍ക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് പറഞ്ഞു. കെജ്രിവാളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് ബിജെപി ശ്രമമെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാം വെളിപ്പെട്ടെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ