'അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും'; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നൽകിയ വ്യത്യസ്തമായ ഒരു വാഗ്ദാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതുവരെ വിവാഹം കഴിക്കാത്ത യുവാക്കള്‍ക്കും മധ്യവയസ്‌കരോടുമാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കാം എന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം.

പര്‍ലി നിയോജക മണ്ഡലത്തിലെ എന്‍സിപി-എസ്പി സ്ഥാനാര്‍ത്ഥിയാണ് തന്റെ വേറിട്ട വാഗ്ദാനത്തിലൂടെ ശ്രദ്ധ നേടുന്നത്. വിവാഹം കഴിക്കാത്ത നൂറ് കണക്കിന് യുവാക്കള്‍ക്കും മധ്യവയ്‌സകര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്നാണ് രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖിന്റെ വാഗ്ദാനം.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ താൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, എല്ലാവര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്ന് ഉറപ്പ് പറയുകയാണ് രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖ്. എന്തായാലും റോഡും വീടുമൊക്കെ വാഗ്ദാനം ചെയ്യുന്ന സ്ഥാനാർത്ഥികൾക്കിടയിൽ രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖിന്റെ വാഗ്ദാനം ചർച്ചയായിരിക്കുകയാണ്.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്