ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയില്‍; എസ്ബിഐ വിവരങ്ങള്‍ കൈമാറിയത് രണ്ട് പെന്‍ഡ്രൈവുകളിലായി

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും സുപ്രീംകോടതിയ്ക്ക് കൈമാറി എസ്ബിഐ. രണ്ട് പെന്‍ഡ്രൈവുകളിലായാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയത്. ബോണ്ട് നല്‍കിയവരുടെ വിവരങ്ങളും അവ പണമാക്കി മാറ്റിയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ് പെന്‍ഡ്രൈവിലുള്ളത്. ലഭിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരസ്യപ്പെടുത്തും.

21ന് വൈകുന്നേരം 5ന് മുന്‍പ് പൂര്‍ണ വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു സുപ്രീംകോടതി എസ്ബിഐയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് ഇന്ന് രണ്ട് പെന്‍ഡ്രൈവുകളിലായി വിവരങ്ങള്‍ കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസിയും ഒഴികെയുള്ള എല്ലാ വിവരങ്ങളും പെന്‍ഡ്രൈവിലുണ്ട്.

ഒന്നാമത്തെ പെന്‍ഡ്രൈവില്‍ സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങളും രണ്ടാമത്തേതില്‍ ഇവ സൂക്ഷിക്കുന്ന പാസ്‌വേഡുകളുമാണ്. പെന്‍ഡ്രൈവുകളുടെ ഹാര്‍ഡ് കോപ്പി ആവശ്യമെങ്കില്‍ നല്‍കാമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബോണ്ടുകളുടെ നമ്പറുകള്‍ നല്‍കാത്തതിന് സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍