കര്‍ഷക നേതാവ് ഗുര്‍ണാം സിംഗ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, ലക്ഷ്യം 'മിഷന്‍ പഞ്ചാബ്'

കര്‍ഷക സമര നേതാവ് ഗുര്‍ണാം സിങ് ചദുനി പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ ചദുനി ശനിയാഴ്ചയാണ് സംയുക്ത് സംഘര്‍ഷ് പാര്‍ട്ടി എന്ന പേരില്‍ തന്റെ രാഷ്ട്രീയ സംഘടന ആരംഭിച്ചത്. വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് അദ്ദേഹം അരിയിച്ചു. എന്നാല്‍ താന്‍ പഞ്ചാബില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പണമുള്ളവരാണ്. രാജ്യത്ത് മുതലാളിത്തം കൂടി വരികയാണ്. പണമുള്ളവനും പാവപ്പെട്ടവനും തമ്മില്‍ വലിയ അന്തരമുണ്ട്. പണമുള്ളവരാണ് ഇവിടെ നയങ്ങള്‍ രൂപീകരിക്കുന്നത്. സംയുക്ത് സംഘര്‍ഷ് പാര്‍ട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കുമെന്നും, എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും ഗ്രാമ, നഗര തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി പാര്‍ട്ടി നിലനില്‍ക്കുമെന്നും ചദുനി അറിയിച്ചു. രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയും നല്ല ആളുകളെ മുന്നോട്ട് കൊണ്ടുവരികയുമാണ് ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നവംബര്‍ 26 ന് രാജ്യത്തിന് മുന്നില്‍ ഒരു ‘പഞ്ചാബ് മോഡല്‍’ സ്ഥാപിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാനാകും. പഞ്ചാബില്‍ ഞങ്ങളുടെ സര്‍ക്കാര്‍ വന്നാല്‍, 2024 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ പഞ്ചാബ് മോഡലിലേക്ക് നോക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിഷന്‍ പഞ്ചാബ് മുന്നോട്ട് വയ്ക്കുകയാണ്. വോട്ടുള്ളവരാണ് ഭരിക്കേണ്ടത്, പണമുള്ളവരല്ലെന്ന് ചദുനി പറഞ്ഞു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേന്ദ്രത്തിനെതിരെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ചദുനി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ്. സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ സമിതിയിലെ അംഗമായിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”