രാജ്യമെമ്പാടുമായി 83 റിക്രൂട്ട്‌മെന്റ് റാലികൾ, ഡിസംബർ ആദ്യവാരം പരിശീലനം; കരസേന കരട് വിജ്ഞാപനം ഇന്ന്

അഗ്നിപഥ് പദ്ധതിയുടെ കരട് വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. ഡിസംബർ ആദ്യആഴ്ച്ചയും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് കരസേനയുടെ തീരുമാനം. ആദ്യബാച്ചിൽ 25,000 പേരും. രണ്ടാമത്തെ ബാച്ചിൽ 15,000 പേരും കരസേനയിൽ ചേരും.

അഗ്‌നിപഥ് പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റ് റാലികൾ ഓഗസ്റ്റ് പകുതി മുതൽ നവംബർ വരെ  ഇന്ത്യയിലുടനീളം നടക്കുമെന്ന് സൈനിക കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി സൂചിപ്പിച്ചിട്ടുണ്ട്. 40,000 പേരെ തിരഞ്ഞെടുക്കുന്നതിനായി രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികൾ നടത്താനാണ് കരസേനയുടെ തീരുമാനം.

നാവികസേനയിലെ നിയമനത്തിന്റെ വിശദ രൂപരേഖ ജൂൺ 26 ന് പ്രസിദ്ധീകരിക്കും. വനിതകൾക്കും കൂടുതൽ അവസരം ലഭിക്കും. യുദ്ധക്കപ്പലുകളിലും വനിതകൾക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ 21 ന് ആരംഭിക്കും.

വ്യോമസേനയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ 24 മുതൽ. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30 മുതൽ നടക്കും.

Latest Stories

10,800 രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍