രാജ്യ താല്‍പര്യത്തിന് വിരുദ്ധം, ചൈനീസ് ടെലികോം കമ്പനികള്‍ക്കും, അവയുടെ ഫണ്ടിംഗുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിടിവീഴുന്നു

ന്യുസ് ക്‌ളിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെയുള്ള അന്വേഷണവും, എഡിറ്റര്‍ ചീഫ് പ്രബീര്‍ പുരകായസ്ഥയുടെയും അറസ്റ്റും ചെന്നെത്തുന്നത് ഇന്ത്യയിലെ ചൈനിസ് ടെലികോം ഭിമന്‍മാരുടെയും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളിലേക്കും. ഇന്ത്യയിലെ ചൈനീസ് ടെലികോം ഭീമന്‍മ്മാരെയും അവര്‍ ഫണ്ടു ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെയും പൂട്ടുക എന്ന ദൃഡനിശ്ചയത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്ന് സൂചനകളുണ്ട്.

ചൈനീസ് ടെലികോം കമ്പിനികളായ സിയോമി, (XIAOMI ) വിവോ ( VIVO) തുടങ്ങിയവ ഇന്ത്യയില്‍ വ്യാപകമായ നിക്ഷേപത്തിന് പദ്ധതിയിട്ടിരുന്നു. ചൈനീസ് സ്റ്റാര്‍ട്ടപ്പുകളിലൂടെയാണ് ഇത്തരം നിക്ഷേപങ്ങള്‍ അവര്‍ ലക്ഷ്യമിട്ടത്. ന്യൂസ് ക്‌ളിക്കിനെതിരെയുള്ള അന്വേഷണത്തിനില്‍ ഈ പോര്‍ട്ടിലും ചൈനീസ് കമ്പനികളുമായി നടത്തിയ പണമിടപാടിലേക്കും അന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ നീണ്ടത്. ഈ രണ്ടുകമ്പനികളും നിരവധി ഷെല്‍കമ്പനികളിലൂടെ ഇന്ത്യയില്‍ ഫണ്ടുകള്‍ ചിലവഴിച്ചുവെന്നും ഇതെല്ലാം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ചൈനീസ് ഫണ്ടിംഗുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ രാജ്യത്തിന്റെ സുരക്ഷ്‌ക്ക് അപടകടമാണെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. 7500 കോടി രൂപയുടെ പദ്ധതികളാണ് വിവോ ഇന്ത്യയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ഇതില്‍ 2500 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഷെയര്‍ചാറ്റ്, ക്രെഡിറ്റ് ബി, സെസ്റ്റ് മണി തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ സിയോമിക്ക് വലിയ നിക്ഷേപങ്ങളുണ്ട്.

ചൈനീസ് ടെലികോം കമ്പനികള്‍ക്കും അവകര്‍ നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിലങ്ങിടാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നീങ്ങുന്നത്. നേരത്തെ 12000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ