ആധാറില്‍ ഫോട്ടോയും മൊബൈല്‍ നമ്പറും മാറ്റാന്‍ ഇനി രേഖകള്‍ വേണ്ട; ആധാര്‍ സെന്ററില്‍ നേരിട്ടെത്തിയാല്‍ മതി

ആധാറില്‍ പുതിയ ഫോട്ടോ ചേര്‍ക്കുന്നതിനോ മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റുന്നതിനോ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി. ആധാര്‍ സെന്ററില്‍ നേരിട്ടെത്തി ഈ മാറ്റങ്ങള്‍ വരുത്താനാവുമെന്ന് അതോറിറ്റി അറിയിച്ചു.

വിരലടയാളം, ഐറിസ് സ്‌കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ അതോറിറ്റി അറിയിച്ചിരുന്നു.

ആധാര്‍ സേവ കേന്ദ്രയില്‍ ലഭിക്കുന്ന സേവനങ്ങള്‍:

പുതിയതായി ആധാര്‍ എടുക്കല്‍
പേര് മാറ്റം
വിലാസം മാറ്റം
മൊബൈല്‍ നമ്പര്‍ പുതിയത് ചേര്‍ക്കല്‍
ഇമെയില്‍ ഐഡി പുതുക്കല്‍
ജനന തിയതി അപ്ഡേഷന്‍
ബയോമെട്രിക്(ഫോട്ടോ, വിരലടയാളം, നേത്രപടലം) അപ്ഡേഷന്‍

ജനന തിയതി ഒരുതവണയും പേര് രണ്ടുതവണയും ലിംഗം ഒരു തവണയും മാറ്റാം. വിലാസം മാറ്റാന്‍ ആധാര്‍ സേവന കേന്ദ്രത്തില്‍ നേരിട്ട് എത്തണമെന്നില്ല. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ഓണ്‍ലൈന്‍ വഴി സാധ്യമാവും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ