മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വാട്ട്സപ്പ് വഴി തീരുമാനിക്കാൻ ആം ആദ്മി പാർട്ടി!

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ അസാധാരണമായ ഒരു പരിഹാരവുമായി ആം ആദ്മി പാർട്ടി. വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിച്ച് പറയാം. വാട്ട്സപ്പ് ചെയ്താലും മതി. ഫോൺലൈൻ ഇതിനകം ജാം ആയതായാണ് വിവരം.

ജനുവരി 17 വരെ ആളുകൾക്ക് പ്രതികരണം അറിയിക്കാം. തുടർന്ന് പാർട്ടി തീരുമാനം എടുക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു.ഇത്തരം ‘ടെലിവോട്ടിംഗ്’ ചരിത്രസംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭഗവന്ത് മന്നിന് തിരിച്ചടിയായി മൊബൈൽ വോട്ടിംഗ്. ഭഗവന്ത് തനിക്ക് പ്രിയപ്പെട്ടവൻ ആണെന്നും എന്നാൽ തീരുമാനം ജനങ്ങൾ എടുക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് കെജ്‌രിവാൾ ചോദ്യത്തിന് മറുപടി പറഞ്ഞു. യൂണിയൻ നേതാവായിരുന്ന ബൽബീർ സിംഗ് രാജേവാളിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്

ആം ആദ്മി പാർട്ടി ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഫെബ്രുവരി 14നാണ്​ ​ നിയമസഭ തിരഞ്ഞെടുപ്പ് ​. മാർച്ച്​ 10ന്​ ഫലമറിയാം.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത