മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വാട്ട്സപ്പ് വഴി തീരുമാനിക്കാൻ ആം ആദ്മി പാർട്ടി!

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ അസാധാരണമായ ഒരു പരിഹാരവുമായി ആം ആദ്മി പാർട്ടി. വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിച്ച് പറയാം. വാട്ട്സപ്പ് ചെയ്താലും മതി. ഫോൺലൈൻ ഇതിനകം ജാം ആയതായാണ് വിവരം.

ജനുവരി 17 വരെ ആളുകൾക്ക് പ്രതികരണം അറിയിക്കാം. തുടർന്ന് പാർട്ടി തീരുമാനം എടുക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു.ഇത്തരം ‘ടെലിവോട്ടിംഗ്’ ചരിത്രസംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭഗവന്ത് മന്നിന് തിരിച്ചടിയായി മൊബൈൽ വോട്ടിംഗ്. ഭഗവന്ത് തനിക്ക് പ്രിയപ്പെട്ടവൻ ആണെന്നും എന്നാൽ തീരുമാനം ജനങ്ങൾ എടുക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് കെജ്‌രിവാൾ ചോദ്യത്തിന് മറുപടി പറഞ്ഞു. യൂണിയൻ നേതാവായിരുന്ന ബൽബീർ സിംഗ് രാജേവാളിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്

ആം ആദ്മി പാർട്ടി ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഫെബ്രുവരി 14നാണ്​ ​ നിയമസഭ തിരഞ്ഞെടുപ്പ് ​. മാർച്ച്​ 10ന്​ ഫലമറിയാം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം