'ദേശസ്നേഹപാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും'; 28 വാഗ്ദാനങ്ങളുമായി ആപ്പിൻെറ പ്രകടനപത്രിക

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 28  പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടി  തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ 10 വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന ഗാരൻറി കാർഡിനു പുറമേയാണ് 28 വാഗ്ദാനങ്ങൾ ഉൾപ്പടുന്ന പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്.  ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗതാഗതമന്ത്രി ഗോപാൽ റായ് എന്നിവർ ചേർന്നാണ് ചൊവ്വാഴ്ച പ്രകടനപത്രിക പുറത്തിറക്കിയത്.

വിദ്യാർഥികൾക്കു സൗജന്യ ബസ് യാത്ര, യുവജനങ്ങൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ദേശസ്നേഹപാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന മാർക്കറ്റുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. നിലവിൽ നൽകിവരുന്ന 200 യൂനിറ്റുവരെ സൗജന്യ വൈദ്യുതി, സൗജന്യ ചികിത്സ, രണ്ടു കോടി ചെടി നടീൽ, യമുന ശുദ്ധീകരണം, വായുമലിനീകരണം കുറക്കൽ, സ്ത്രീസുരക്ഷക്ക് മൊഹല്ല മാർഷൽമാർ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കി.

ഡൽഹി മെട്രോ 500 കിലോമീറ്ററായി വികസിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. ഡൽഹിയിലെ ജനങ്ങളോട് അമിത് ഷാ ആവശ്യപ്പെടുന്നത് ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടുനൽകാനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെ പരിഹസിച്ച് കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിക്ക് വോട്ടുചെയ്താൽ ആരായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി എന്നറിയാൻ ഡൽഹിയിലെ ജനങ്ങൾക്ക് താൽപര്യമുണ്ട്. ആരെന്ന് പ്രഖ്യാപിക്കാൻ ബുധനാഴ്ച ഉച്ച ഒരു മണിവരെ സമയം അനുവദിക്കുമെന്നും ഇല്ലെങ്കിൽ വീണ്ടും വാർത്തസമ്മേളനം വിളിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

അതിനിടെ, ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തൂത്തുവാരുമെന്ന് ടൈംസ് നൗ ചാനൽ പുറത്തുവിട്ട സർവേ ഫലം വ്യക്തമാക്കുന്നു. 70 അംഗ സഭയിൽ 54 മുതൽ 60 സീറ്റുകൾ വരെയാണ് ആം ആദ്മി  പാർട്ടിക്ക് സർവേ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 10 മുതൽ 14 വരെയും കോൺഗ്രസിന് പൂജ്യം മുതൽ രണ്ടുവരെയും സീറ്റുകൾ ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക