പുതിയ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകം; രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് എത്തിക്കുക ലക്ഷ്യം; പച്ചക്കൊടി വീശി പ്രധാനമന്ത്രി

ഇന്ന് ഓരോ പൗരനും രാജ്യത്തിന്റെ പുതിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3ന്റെ വിജയത്തെ കുറിച്ചും സ്ത്രീ സംവരണം ഉള്‍പ്പെടെയുള്ള ഭരണ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഒന്‍പത് പുതിയ വന്ദേഭാരത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. ഇതുവരെ ഒരു കോടിയിലേറെ യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്തു. പുതിയ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകമാണ് വന്ദേ ഭാരത് ട്രെയിനെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് എത്തിക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് രാവിലെ കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ട്രെയിന്‍ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 3.05 ന് ട്രെയിന്‍ തിരുവനന്തപുരത്തും എത്തും. 1,555 രൂപയാണ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയര്‍കാര്‍ നിരക്ക്.

എട്ട് മണിക്കൂറും 5 മിനുട്ടുമാണ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എടുക്കുന്ന സമയം. തിരികെ വൈകീട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 11.58ന് കാസര്‍ഗോഡ് എത്തിച്ചേരും.

Latest Stories

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു