'സ്വന്തമായി എരുമയെ വാങ്ങാന്‍ രണ്ടാം വിവാഹം, വേദിയിലെത്തിയത് മുന്‍ ബന്ധം വേര്‍പെടുത്താതെ'; വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

ഉത്തർപ്രദേശിൽ വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. ഉത്തര്‍പ്രദേശിലെ ഒരു കോളജില്‍ വച്ച് നടന്ന സമൂഹ വിവാഹത്തിനിടയിലാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ചീഫ് ഡെവലെപ്മന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ സംഭവം പൊലീസിനെ അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു. അതേസമയം രണ്ടാം വിവാഹത്തിന്റെ വിവാഹത്തിന്റെ കാരണം അറിഞ്ഞപ്പോഴാണ് എല്ലാവരും ഞെട്ടിയത്.

മുന്നൂറോളം വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്ന വേദിയില്‍ വച്ചാണ് അസ്മ പിടിക്കപ്പെടുന്നത്. മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്. പിന്നാലെയാണ് പൊലീസ് പിടികൂടുന്നത്. എന്നാല്‍ എന്തിന് രണ്ടാം വിവാഹത്തിനൊരുങ്ങി എന്നതിനുള്ള ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടിയാണ് അസ്മ വീണ്ടും വിവാഹിതയാകാന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരമാണിത്. അതേസമയം മൂന്ന് വര്‍ഷം മുന്‍പാണ് അസ്മ വിവാഹിതയായിരുന്നു. നൂര്‍ എന്നയാളാണ് വരന്‍. ഇവര്‍ തമ്മില്‍ പിരിയാന്‍ തീരുമാനിച്ച് വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേസ് നടന്നു വരികയാണ്.

നൂറിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് സമൂഹ വിവാഹ വേദിയിലേക്ക് കയറി ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. അതേ സമയം അസ്മ വിവാഹം കഴിക്കാനൊരുങ്ങിയത് ബന്ധുവായ ജബര്‍ മുഹമ്മദ് എന്നയാളെത്തന്നെയായിരുന്നു. വിവാഹത്തിനു ശേഷം കിട്ടുന്ന സൗജന്യങ്ങളും പണവും പങ്കിട്ടെടുക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഒരു ഡിന്നര്‍ സെറ്റ്, 2 ജോഡി ഡ്രസേ, വാള്‍ ക്ലോക്ക്, വാനിറ്റി കിറ്റ്, ദുപ്പട്ട, വെള്ളി ആഭരങ്ങള്‍, ലഞ്ച് ബോക്സ് എന്നിവയാണ് സൗജന്യമായി കിട്ടാനിരുന്നവ. അതേ സമയം വിവാഹ സമ്മാനമായി കിട്ടുന്ന തുക വച്ച് എരുമയെ വാങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ