കർണാടകയിൽ ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

ഡിസംബർ 28 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ 10 ദിവസത്തേക്ക് കർണാടക സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

നൈറ്റ് കർഫ്യൂവിനൊപ്പം, പുതുവർഷവുമായി ബന്ധപ്പെട്ട പാർട്ടികൾക്കും ഒത്തുചേരലുകൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ് ഒമൈക്രോണിന്റെ ഭീഷണിഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഡിസംബർ 28 മുതൽ, ഏകദേശം പത്ത് ദിവസത്തേക്ക്, രാത്രി 10 മണി മുതൽ അടുത്ത ദിവസം രാവിലെ 5 മണി വരെ സെക്ഷൻ 144 പ്രഖ്യാപിച്ചുകൊണ്ട് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് കെ സുധാകർ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുതുവർഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“പുറത്ത് ചടങ്ങുകളോ പാർട്ടികളോ ഉണ്ടാകില്ല, പ്രത്യേകിച്ച് ഡിജെകളും വലിയ ഒത്തുചേരലുകളും ആഘോഷങ്ങളും, കർണാടകയിൽ അവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 422 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടുതലും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്