കർണാടകയിൽ ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

ഡിസംബർ 28 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ 10 ദിവസത്തേക്ക് കർണാടക സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

നൈറ്റ് കർഫ്യൂവിനൊപ്പം, പുതുവർഷവുമായി ബന്ധപ്പെട്ട പാർട്ടികൾക്കും ഒത്തുചേരലുകൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ് ഒമൈക്രോണിന്റെ ഭീഷണിഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഡിസംബർ 28 മുതൽ, ഏകദേശം പത്ത് ദിവസത്തേക്ക്, രാത്രി 10 മണി മുതൽ അടുത്ത ദിവസം രാവിലെ 5 മണി വരെ സെക്ഷൻ 144 പ്രഖ്യാപിച്ചുകൊണ്ട് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് കെ സുധാകർ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുതുവർഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“പുറത്ത് ചടങ്ങുകളോ പാർട്ടികളോ ഉണ്ടാകില്ല, പ്രത്യേകിച്ച് ഡിജെകളും വലിയ ഒത്തുചേരലുകളും ആഘോഷങ്ങളും, കർണാടകയിൽ അവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 422 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടുതലും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക