കർണാടകയിൽ ചൊവ്വാഴ്ച മുതൽ 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

ഡിസംബർ 28 മുതൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ 10 ദിവസത്തേക്ക് കർണാടക സർക്കാർ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

നൈറ്റ് കർഫ്യൂവിനൊപ്പം, പുതുവർഷവുമായി ബന്ധപ്പെട്ട പാർട്ടികൾക്കും ഒത്തുചേരലുകൾക്കും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ് ഒമൈക്രോണിന്റെ ഭീഷണിഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഡിസംബർ 28 മുതൽ, ഏകദേശം പത്ത് ദിവസത്തേക്ക്, രാത്രി 10 മണി മുതൽ അടുത്ത ദിവസം രാവിലെ 5 മണി വരെ സെക്ഷൻ 144 പ്രഖ്യാപിച്ചുകൊണ്ട് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് കെ സുധാകർ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുതുവർഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“പുറത്ത് ചടങ്ങുകളോ പാർട്ടികളോ ഉണ്ടാകില്ല, പ്രത്യേകിച്ച് ഡിജെകളും വലിയ ഒത്തുചേരലുകളും ആഘോഷങ്ങളും, കർണാടകയിൽ അവ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 422 ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടുതലും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ