സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം സര്‍വീസ് ഒഴിവാക്കുകയും ചെയ്ത സംഭവത്തില്‍ മുംബൈയില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. നാല് വിമാനങ്ങള്‍ക്ക് നേരെ ആയിരുന്നു ഇയാള്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.

സുഹൃത്തിനോടുള്ള പകയെ തുടര്‍ന്നായിരുന്നു കൗമാരക്കാരനായ പ്രതി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ത്തിയത്. സാമ്പത്തിക തര്‍ക്കമായിരുന്നു സുഹൃത്തിനോടുള്ള പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാള്‍ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ എക്‌സ് അക്കൗണ്ടിലൂടെയാണ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത്.

ഒക്ടോബര്‍ 14ന് ആയിരുന്നു കൗമാരക്കാരന്റെ പ്രതികാരം അരങ്ങേറിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ട്.

Latest Stories

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം

മനുസ്മൃതി വിഷയത്തില്‍ ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്; ആര്‍എസ്എസിന്റെ ചിന്തകള്‍ മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍

നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

'കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്'; വിഡി സതീശൻ