ഇഷയില്‍ നിന്നും ആറുപേരെ കാണാതായെന്ന് പൊലീസ്; എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി; 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് വേണം; താക്കീത്

കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്‌നാട് പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍. ഇഷയില്‍ നിന്ന് 2016 മുതല്‍ ആറുപേരെ കാണാതായെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കോയമ്പത്തൂര്‍ ഇഷയില്‍ ജോലിചെയ്ത ഗണേശനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാണാതായെന്നു കാണിച്ച് സഹോദരന്‍ തിരുമലൈ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ റിപ്പോര്‍ട്ട് തേടിയപ്പോഴാണ് ജസ്റ്റിസ് എം.എസ്. രമേഷ്, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചിനുമുമ്പാകെ പോലീസ് ആറുപേരെ കാണാതായതായി വാക്കാല്‍ മൊഴിനല്‍കിയത്.

ഇതില്‍ പൊലീസ് ഇതുവരെ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇഷ ഫൗണ്ടേഷനില്‍നിന്ന് കാണാതായവരുടെ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്.

എല്ലാ അന്വേഷണത്തിന്റെയും തത്സ്ഥിതി റിപ്പോര്‍ട്ട് ഏപ്രില്‍ 18-നകം സമര്‍പ്പിക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസുകളിലെ തുടര്‍വാദം അന്നു നടക്കുമെന്നും അതേസമയം, ഇഷ ഫൗണ്ടേഷന്‍ ആരോപണം നിഷേധിച്ചു. ആറുപേരെ കാണാതായെന്ന വിവരം അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ