'എന്തിനാണീ നാടകം, ഡല്‍ഹിയില്‍ തന്നെയുണ്ട് എവിടെ വരണമെന്ന് പറയൂ'; മോദിയെ പരിഹസിച്ച് മനീഷ് സിസോദിയ

സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. താന്‍ ഡല്‍ഹിയില്‍ തന്നെ സ്വതന്ത്രമായി നടക്കുന്നുണ്ടെന്നും എന്തിനാണീ നാടകമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

റെയ്ഡ് പരാജയപ്പെട്ടു, ഒരപ രൂപയുടെ തിരിമറി പോലും കണ്ടെത്താനായില്ല. ഇപ്പോള്‍ തന്നെ കണ്ടുകിട്ടാനില്ലെന്ന് കാണിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ തന്നെയുണ്ട്. ഇതെന്ത് നാടകമാണ് മോദിജീ എന്നുമാണ് സിസോദിയ ട്വിറ്റില്‍ കുറിച്ചത്. എവിടേക്ക് വരണമെന്ന് പറയാനും അദ്ദേഹം നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

അതേസമയം റെയ്ഡിന് പിന്നാലെ മനീഷ് സിസോദിയ ഉള്‍പ്പെടെ 12 പേര്‍ക്ക് എതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മദ്യനയത്തിലെ അഴിമതി കേസിനെ തുടര്‍ന്നാണ് നീക്കം. പ്രതികള്‍ നാടുവിടുന്നത് തടയാനാണ് സിബിഐയുടെ നടപടി. കേസില്‍ സിസോദിയ ഒന്നാം പ്രതിയാണ്. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി