'മതനിന്ദയ്ക്ക് ജീവപര്യന്തം'; ആൾക്കൂട്ട കൊലപാതക വിവാദത്തിനിടെ നിയമ നിർമ്മാണം ആവശ്യപ്പെട്ട് പഞ്ചാബ്

മതനിന്ദ കേസുകളിൽ കർശന ശിക്ഷ നൽകുന്ന രണ്ട് സംസ്ഥാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നിയമ നിർമ്മാണത്തിന് പഞ്ചാബ് അനുമതി തേടിയത്.

ക്രിമിനൽ നടപടി ചട്ടം (പഞ്ചാബ് ഭേദഗതി) ബിൽ, 2018, ഇന്ത്യൻ ശിക്ഷാനിയമം (പഞ്ചാബ് ഭേദഗതി) ബിൽ, 2018 എന്നിവ 2018ൽ നിയമസഭ പാസാക്കി, ഗവർണറുടെ അനുമതി ലഭിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയുമാണ്.

ആളുകളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗുരു ഗ്രന്ഥ സാഹിബ്, ഭഗവദ് ഗീത, ഖുറാൻ, ബൈബിൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം വരെ തടവുശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ, “വിശുദ്ധ ഗ്രന്ഥങ്ങളെ നിന്ദിക്കുന്നത് പഞ്ചാബിൽ ഒരു പ്രധാന പ്രശ്നമായി മാറുകയാണെന്ന്” രൺധാവ പറഞ്ഞു. “ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ ജീവനുള്ള ഗുരുവായിട്ടാണ് കണക്കാക്കുന്നത്, സിഖുകാർക്ക് അത് കേവലം ഒരു വസ്തുവല്ല, സിഖ് മര്യാദ അനുസരിച്ച് ബഹുമാനിക്കുന്നു ഒന്നാണ്,” അദ്ദേഹം എഴുതി.

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന നിലവിലെ നിയമ വ്യവസ്ഥകൾ ഈ സാഹചര്യം നേരിടാൻ അപര്യാപ്തമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

“പഞ്ചാബ് അതിർത്തി സംസ്ഥാനമായതിനാൽ ഇവിടെ സാമുദായിക സൗഹാർദ്ദം നിലനിറുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി, മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ തടയുന്ന ശിക്ഷ അനിവാര്യമാണ്. അതിനാൽ, പ്രസ്തുത ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം അഭ്യർത്ഥിക്കുന്നു.” ഉപമുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ പഞ്ചാബിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ തല്ലിക്കൊന്നിരുന്നു.

ശനിയാഴ്ച വൈകുന്നേരം, അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ, ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ചുറ്റുമതിലിലേക്ക് ഒരാൾ ചാടി. പിന്നീട് ഇയാൾ ഒരു സ്വർണ വാൾ എടുക്കുകയും പുരോഹിതന്മാർ പാഞ്ഞടുത്ത് കീഴടക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അടുത്ത ദിവസം കപൂർത്തലയിലെ നിജാംപൂർ ജില്ലയിൽ ഒരാൾ കൂടി ആൾക്കൂട്ട കൊലപാതകത്തിന് ഇരയായി. നിഷാൻ സാഹിബിനെ (സിഖ് പതാക) അനാദരിച്ചു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്, എന്നാൽ ഇത് മോഷണ കേസാണെന്നും മതനിന്ദ അല്ലെന്നുമാണ് പൊലീസ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക