'മതനിന്ദയ്ക്ക് ജീവപര്യന്തം'; ആൾക്കൂട്ട കൊലപാതക വിവാദത്തിനിടെ നിയമ നിർമ്മാണം ആവശ്യപ്പെട്ട് പഞ്ചാബ്

മതനിന്ദ കേസുകളിൽ കർശന ശിക്ഷ നൽകുന്ന രണ്ട് സംസ്ഥാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നിയമ നിർമ്മാണത്തിന് പഞ്ചാബ് അനുമതി തേടിയത്.

ക്രിമിനൽ നടപടി ചട്ടം (പഞ്ചാബ് ഭേദഗതി) ബിൽ, 2018, ഇന്ത്യൻ ശിക്ഷാനിയമം (പഞ്ചാബ് ഭേദഗതി) ബിൽ, 2018 എന്നിവ 2018ൽ നിയമസഭ പാസാക്കി, ഗവർണറുടെ അനുമതി ലഭിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയുമാണ്.

ആളുകളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗുരു ഗ്രന്ഥ സാഹിബ്, ഭഗവദ് ഗീത, ഖുറാൻ, ബൈബിൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം വരെ തടവുശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ, “വിശുദ്ധ ഗ്രന്ഥങ്ങളെ നിന്ദിക്കുന്നത് പഞ്ചാബിൽ ഒരു പ്രധാന പ്രശ്നമായി മാറുകയാണെന്ന്” രൺധാവ പറഞ്ഞു. “ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ ജീവനുള്ള ഗുരുവായിട്ടാണ് കണക്കാക്കുന്നത്, സിഖുകാർക്ക് അത് കേവലം ഒരു വസ്തുവല്ല, സിഖ് മര്യാദ അനുസരിച്ച് ബഹുമാനിക്കുന്നു ഒന്നാണ്,” അദ്ദേഹം എഴുതി.

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന നിലവിലെ നിയമ വ്യവസ്ഥകൾ ഈ സാഹചര്യം നേരിടാൻ അപര്യാപ്തമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

“പഞ്ചാബ് അതിർത്തി സംസ്ഥാനമായതിനാൽ ഇവിടെ സാമുദായിക സൗഹാർദ്ദം നിലനിറുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി, മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ തടയുന്ന ശിക്ഷ അനിവാര്യമാണ്. അതിനാൽ, പ്രസ്തുത ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം അഭ്യർത്ഥിക്കുന്നു.” ഉപമുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ പഞ്ചാബിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ തല്ലിക്കൊന്നിരുന്നു.

ശനിയാഴ്ച വൈകുന്നേരം, അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ, ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ചുറ്റുമതിലിലേക്ക് ഒരാൾ ചാടി. പിന്നീട് ഇയാൾ ഒരു സ്വർണ വാൾ എടുക്കുകയും പുരോഹിതന്മാർ പാഞ്ഞടുത്ത് കീഴടക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അടുത്ത ദിവസം കപൂർത്തലയിലെ നിജാംപൂർ ജില്ലയിൽ ഒരാൾ കൂടി ആൾക്കൂട്ട കൊലപാതകത്തിന് ഇരയായി. നിഷാൻ സാഹിബിനെ (സിഖ് പതാക) അനാദരിച്ചു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്, എന്നാൽ ഇത് മോഷണ കേസാണെന്നും മതനിന്ദ അല്ലെന്നുമാണ് പൊലീസ് പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ