'മതനിന്ദയ്ക്ക് ജീവപര്യന്തം'; ആൾക്കൂട്ട കൊലപാതക വിവാദത്തിനിടെ നിയമ നിർമ്മാണം ആവശ്യപ്പെട്ട് പഞ്ചാബ്

മതനിന്ദ കേസുകളിൽ കർശന ശിക്ഷ നൽകുന്ന രണ്ട് സംസ്ഥാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നിയമ നിർമ്മാണത്തിന് പഞ്ചാബ് അനുമതി തേടിയത്.

ക്രിമിനൽ നടപടി ചട്ടം (പഞ്ചാബ് ഭേദഗതി) ബിൽ, 2018, ഇന്ത്യൻ ശിക്ഷാനിയമം (പഞ്ചാബ് ഭേദഗതി) ബിൽ, 2018 എന്നിവ 2018ൽ നിയമസഭ പാസാക്കി, ഗവർണറുടെ അനുമതി ലഭിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയുമാണ്.

ആളുകളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗുരു ഗ്രന്ഥ സാഹിബ്, ഭഗവദ് ഗീത, ഖുറാൻ, ബൈബിൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം വരെ തടവുശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ, “വിശുദ്ധ ഗ്രന്ഥങ്ങളെ നിന്ദിക്കുന്നത് പഞ്ചാബിൽ ഒരു പ്രധാന പ്രശ്നമായി മാറുകയാണെന്ന്” രൺധാവ പറഞ്ഞു. “ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ ജീവനുള്ള ഗുരുവായിട്ടാണ് കണക്കാക്കുന്നത്, സിഖുകാർക്ക് അത് കേവലം ഒരു വസ്തുവല്ല, സിഖ് മര്യാദ അനുസരിച്ച് ബഹുമാനിക്കുന്നു ഒന്നാണ്,” അദ്ദേഹം എഴുതി.

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന നിലവിലെ നിയമ വ്യവസ്ഥകൾ ഈ സാഹചര്യം നേരിടാൻ അപര്യാപ്തമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

“പഞ്ചാബ് അതിർത്തി സംസ്ഥാനമായതിനാൽ ഇവിടെ സാമുദായിക സൗഹാർദ്ദം നിലനിറുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി, മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ തടയുന്ന ശിക്ഷ അനിവാര്യമാണ്. അതിനാൽ, പ്രസ്തുത ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം അഭ്യർത്ഥിക്കുന്നു.” ഉപമുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ പഞ്ചാബിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ തല്ലിക്കൊന്നിരുന്നു.

ശനിയാഴ്ച വൈകുന്നേരം, അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ, ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ചുറ്റുമതിലിലേക്ക് ഒരാൾ ചാടി. പിന്നീട് ഇയാൾ ഒരു സ്വർണ വാൾ എടുക്കുകയും പുരോഹിതന്മാർ പാഞ്ഞടുത്ത് കീഴടക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അടുത്ത ദിവസം കപൂർത്തലയിലെ നിജാംപൂർ ജില്ലയിൽ ഒരാൾ കൂടി ആൾക്കൂട്ട കൊലപാതകത്തിന് ഇരയായി. നിഷാൻ സാഹിബിനെ (സിഖ് പതാക) അനാദരിച്ചു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്, എന്നാൽ ഇത് മോഷണ കേസാണെന്നും മതനിന്ദ അല്ലെന്നുമാണ് പൊലീസ് പറയുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി