'സര്‍ക്കാര്‍ എല്ലാ പത്രങ്ങളോടും തുല്യത പാലിക്കണം'; ഏതെങ്കിലും പത്രത്തെ ഇഷ്ടപത്രമാക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി

സര്‍ക്കാര്‍ ഏതെങ്കിലും പത്രത്തെ ഇഷ്ടപത്രമാക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ‘സാക്ഷി’ ദിനപത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ തെലുങ്ക് ദിനപത്രമായ ‘ഈനാട്’ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചക്കവെയായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം.

സര്‍ക്കാര്‍ എല്ലാ പത്രങ്ങളോടും തുല്യത പാലിക്കണം. സര്‍ക്കാരിന്റെ ഇഷ്ട പത്രം എന്ന് തോന്നിക്കുന്ന തരത്തില്‍ പത്രങ്ങളോട് പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചു. തെലുങ്ക് പത്രമായ സാക്ഷി വാങ്ങുന്നതിന് ഓരോ ഗ്രാമ- വാര്‍ഡ് വളണ്ടിയര്‍ക്കും സാമ്പത്തിക സഹായമായി സംസ്ഥാന ഫണ്ടില്‍ നിന്ന് പ്രതിമാസം 200 രൂപ അനുവദിച്ചിരുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെയായിരുന്നു ഹര്‍ജി.

സാക്ഷി ദിനപത്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഇത് സാക്ഷിയേക്കാള്‍ പ്രതിമാസ നിരക്കുള്ള ഈനാട് പത്രത്തിന് പ്രതികൂലമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സാക്ഷിക്ക് പ്രതിമാസം സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജ് 176.50 രൂപയാണ്. ഈടനാടിന് പ്രതിമാസം 207.50 രൂപയുമാണ് ഈടാക്കുന്നത്.

വിഷയത്തില്‍ ആന്ധ്രാ കോടതി ഹര്‍ജി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വൊളന്റിയര്‍മാര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണെന്നും പാര്‍ട്ടിയെയും പത്രത്തെയും ഒരേസമയം ശക്തിപ്പെടുത്താനാണു നീക്കമെന്നും ഈനാട് വാദമുന്നയിച്ചു. എന്നാല്‍ വരിസംഖ്യയുടെ മാത്രം വിഷയമാണു ഹര്‍ജിയിലുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഹര്‍ജി 17ന് വീണ്ടും പരിഗണിക്കും.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ