'കൊവിഷീല്‍ഡ് വാക്‌സിന്‍ മൂലം മകള്‍ മരിച്ചു'; ബില്‍ ഗേറ്റ്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും നോട്ടീസ് അയച്ച് മുംബൈ ഹൈക്കോടതി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവിഷീല്‍ഡിന്റെ ഉപയോഗത്തെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന് ആരോപണത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനും നോട്ടീസ് അയച്ച് മുംബൈ ഹൈക്കോടതി.

ദിലീപ് ലുനാവത് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണമെന്നാണ് ദിലീപ് ലുനാവതിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി ജി സോമാനി, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍.

ദിലീപ് ലുനാവത്തിന്റെ മകള്‍ ധമന്‍ഗാവിലെ എസ്എംബിടി ഡെന്റല്‍ കോളേജില്‍ സീനിയര്‍ ലക്ചററായി പ്രവര്‍ത്തിച്ചു വരുകയായിരുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാ പ്രവര്‍ത്തകരോടും വാക്‌സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മകള്‍ വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിതയായതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.സൊമാനിയും ഗുലേറിയയും ജനങ്ങള്‍ക്ക് നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ദിലീപ് ലുനാവത് ഹര്‍ജിയില്‍ പറഞ്ഞു.2021 മാര്‍ച്ച് ഒന്നിനാണ് ലുനാവതിന്റെ മകള്‍ മരിച്ചത്. 2021 ജനുവരി 28 നാണ് ഇയാളുടെ മകള്‍ വാക്‌സിന്‍ എടുത്തത് . വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അദ്ദേഹം ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക