'കൂട്ടായ നേതൃത്വം വേണം; ബി.ജെ.പിയെ നേരിടാന്‍ സമാനമനസ്‌കരുമായി ചര്‍ച്ച നടത്താം', ജി 23 നിര്‍ദ്ദേശങ്ങള്‍

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശക്തമായ നേതൃമാറ്റ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് വിമതര്‍. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടു.ബി.ജെ.പിയെ നേരിടാന്‍ സമാന മനസ്്കരുമായി കൂട്ടായ്മ രൂപീകരിക്കണം. ഇന്നലെ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് വിലയിരുത്തല്‍. ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കൂട്ടായ നേതൃത്വവും, പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുക എന്ന മാതൃക സ്വീകരിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏക വഴി എന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിശ്വസനീയമായ ബദലിനുള്ള വഴി സൃഷ്ടിക്കുന്നതിന് സമാന ചിന്താഗതിക്കാരായ ശക്തികളുമായി ചര്‍ച്ച നടത്തണമെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ നേതാക്കള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ബി.ജെ.പിയെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ സോണിയ ഗാന്ധിയെ കണ്ട് ധരിപ്പിക്കും. പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 പറയുന്നു. മുന്നോട്ടുള്ള നടപടികള്‍ ഉടന്‍ അറിയിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കപില്‍ സിബല്‍, ഭൂപേന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവര്‍ ഉള്‍പ്പടെ 18 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സംഘടനാപരമായ പുനഃസ്ഥാപനം ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ 202ലും സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജി 23 യോഗം വിളിച്ചത്.

നേതൃത്വത്തില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണമെന്നും മറ്റേതെങ്കിലും നേതാവിന് അവസരം നല്‍കണമെന്നും കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു