'ആരാണ് നല്ല സുഹൃത്തെന്ന് അഫ്ഗാന് അറിയാം', പാകിസ്ഥാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ജയശങ്കര്‍

അഫ്ഗാനിസ്ഥാനിലെ ഇടപെടലുകളില്‍ പാക്കിസ്ഥാനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ചെയ്ത സഹായങ്ങളുടെ കണക്കിലൂടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ വ്യത്യാസം തിരിച്ചറിയാനുള്ള ബോധം അഫ്ഗാനുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ തങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്‌തെന്ന് അഫ്ഗാനിലെ ജനങ്ങള്‍ക്ക് അറിയാം. ഇന്ത്യ ഏതു തരത്തിലെ കൂട്ടുകാരാണെന്ന് അവര്‍ക്ക് മനസിലാകും. ഒരേ കാലയളവില്‍ ചെയ്ത സഹായങ്ങള്‍വച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ അന്തരം അവര്‍ക്ക് ബോധ്യപ്പെടും. ആരാണ് കൂടുതല്‍ നല്ല സുഹൃത്തെന്ന് അഫ്ഗാന് തിരിച്ചറിയാന്‍ സാധിക്കും- ജയശങ്കര്‍ പറഞ്ഞു.

അയല്‍ക്കാരോട് സൗഹൃദത്തിനാണ് എല്ലാ രാജ്യങ്ങളും ഇഷ്ടപ്പെടുന്നത്. പരിഷ്‌കൃത സമൂഹം അംഗീകരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൗഹൃദം രൂപപ്പെടുന്നത്. ആ കാര്യങ്ങളുടെ കൂട്ടത്തില്‍ ഭീകരവാദം ഇല്ല. പാക്കിസ്ഥാന്‍ ഭീകരതയെ ഭരണവൈദഗ്ധ്യമായാണ് കണക്കിലാക്കുന്നത്. അവര്‍ രാജ്യതന്ത്രമായാണ് ഭീകരതയെ ഉപയോഗിക്കുന്നത്.

അയല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധവും വ്യാപാരവും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനാണ് നിലകൊള്ളുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് അത്തരത്തിലെ സമീപനം ഒരിക്കലും ഉണ്ടാകുന്നില്ലെന്നും ജയശങ്കര്‍ ആരോപിച്ചു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്