യു.പി ഭവന്റെ പുറത്ത് സാധാരണ യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം; 357 പൗരത്വ പ്രതിഷേധക്കാരെ വിട്ടയച്ചു

ഡൽഹിയിലെ ഉത്തർപ്രദേശ് ഭവന്റെ പുറത്ത് കസ്റ്റഡിയിൽ എടുത്ത 357 പൗരത്വ പ്രതിഷേധക്കാരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു.

“ഇന്ന് യു.പി ഭവന്റെ പറത്ത് ഒരു പ്രതിഷേധം നടന്നു. സെക്ഷൻ 144 സിആർ‌പി‌സി ഉത്തരവ് ലംഘിച്ചാണ് പ്രതിഷേധം നടത്തിയത്‌ അനുമതിയില്ലാത്തതിനാൽ പ്രതിഷേധം നടത്തരുതെന്ന് അവരോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നപ്പോൾ 357 പ്രതിഷേധക്കാരെ (282 പുരുഷന്മാരും 75 സ്ത്രീകളും) കസ്റ്റഡിയിൽ എടുത്തു മന്ദിർ മാർഗിലേക്കും കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനുകളിലേക്കും കൊണ്ടുപോയി. പിന്നീട് ഇവരെ വിട്ടയച്ചു, ” പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം യു.പി ഭവന് സമീപമുള്ള കാറുകൾ, ഓട്ടോകൾ, മെട്രോകൾ എന്നിവയിൽ നിന്ന് അമ്പതിലധികം പേരെ ബാഡ്ജുകളില്ലാതെ വന്ന പൊലീസുകാർ കസ്റ്റഡിയിൽ എടുത്തെന്നും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു എന്നും ആരോപണം ഉണ്ട്. ഇതിൽ മിക്കവരും പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കാൻ വന്നവരല്ലെന്നും അവർ യു.പി ഭവനിലേക്ക് പോവുകയല്ലായിരുന്നു എന്നുമാണ് ആരോപണം.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ