ബി.ജെ.പി, എം.എൽ.എ ബലാത്സംഗം ചെയ്ത ഉന്നാവൊ പെൺകുട്ടിയെ ഒരാഴ്ചക്ക് ശേഷം മൂന്ന് പേർ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് സി.ബി.ഐ

ഉത്തർപ്രദേശിലെ ഉനാവോയിൽ നിന്നുള്ള പെൺകുട്ടിയെ ബി.ജെ.പി, എം.എൽ.എ കുൽദീപ് സിംഗ് സെംഗാർ 2017-ൽ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം തുടരവെ, സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ഇതേ പെൺകുട്ടിയെ ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തു എന്നാരോപിച്ച് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

2017 ജൂൺ 11- നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇവർ ബലാത്സംഗം ചെയ്തതെന്ന് സിബിഐ അറിയിച്ചു. ജൂൺ 4ക-നാണ് കുൽദീപ് സിംഗ് സെംഗാർ തന്റെ വസതിയിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

വിചാരണ കാത്തിരിക്കുന്ന കുൽദീപ് സെംഗർ ഇപ്പോൾ ജയിലിലാണ്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഈ വർഷം ആദ്യം ആശുപത്രിയിൽ നിന്ന് മോചിപ്പിക്കുകയും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടി ആരോപിക്കുകയും ചെയ്തിരുന്നു. വാഹനാപകടത്തിന് പിന്നിൽ കുൽദീപ് സെംഗറിന് പങ്കുണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

കൂട്ടബലാത്സംഗക്കേസിലെ കുറ്റപത്രം ജില്ലാ ജഡ്ജി ധർമേഷ് ശർമയുടെ മുമ്പാകെ ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലാണ് സി.ബി.ഐ സമർപ്പിച്ചത്. അന്വേഷണ ഏജൻസി അധിക രേഖകളും സാക്ഷികളുടെ പട്ടികയും സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 10- നാണ് കോടതി വാദം കേൾക്കുക.

നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ്, ശുഭം സിംഗ് എന്നീ മൂന്ന് പേരെ സിബിഐ കുറ്റപത്രത്തിൽ പ്രതികളാക്കി. മൂന്ന് പേരും ജാമ്യത്തിലാണ്. ജൂൺ നാലിലെ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞാണ് മൂന്ന് പേരും യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജൂൺ നാലിന് എം‌എൽ‌എയുടെ വസതിയിലേക്ക് യുവതിയെ എത്തിച്ച കേസിൽ കൂട്ടുപ്രതിയായ ശശി സിംഗിന്റെ മകനാണ് ശുഭം സിംഗ്.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം