2024 പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജാതി സമവാക്യത്തിലൂന്നി ബിജെപി; മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയിലെത്തിയതില്‍ 11 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്ന്

മധ്യപ്രദേശിലെ വന്‍ വിജയത്തിന് പിന്നാലെ അധികാരത്തിലേറിയ മോഹന്‍ യാദവ് സര്‍ക്കാരിന്റെ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. മുന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലഷ് വിജയവര്‍ഗീയയും അടക്കം 28 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മങ്കുബ സി പട്ടേല്‍ സത്യവാചകം ചൊല്ലികൊടുത്തു. മന്ത്രിസഭയിലെത്തിയ 28 പേരില്‍ 18 പേര്‍ക്ക് ക്യാബിനെറ്റ് റാങ്കുണ്ട്.

അധികാരത്തിലേറാന്‍ സ്ത്രീ സംവരണവും ശാക്തീകരണവും മറ്റുമായിരുന്നു ബിജെപി ഉയര്‍ത്തിയിരുന്നതെങ്കിലും മധ്യപ്രദേശ് മന്ത്രിസഭയിലേക്ക് വരുമ്പോള്‍ 5 വനിതകള്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒബിസി വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ തലത്തില്‍ ഓരോ നീക്കം നടത്തുന്നത്. അഞ്ചിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ജയിച്ച ബിജെപി ജാതി സമവാക്യത്തിലൂന്നിയാണ് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ചതും. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയുമാണ് ബിജെപി നിയോഗിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ക്യാബിനെറ്റ് വികസിപ്പിച്ചപ്പോഴും 11 മന്ത്രിമാരെ ഒബിസി വിഭാഗത്തില്‍ നിന്നുള്‍പ്പെടുത്താന്‍ മധ്യപ്രദേശില്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രദ്ധിച്ചിട്ടുണ്ട്. മോഹന്‍ യാദവ് സര്‍ക്കാരിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും ജാതീയ സമവാക്യങ്ങള്‍ ബാലന്‍സ് ചെയ്താണ് ബിജെപി നിശ്ചയിച്ചിരുന്നത് പോലും. ജഗ്ദീഷ് ദേവ്ഡ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും രാജേന്ദ്ര ശുക്ല ബ്രാഹ്‌മിണ വിഭാഗത്തില്‍ നിന്നുള്ളയാളും ആണെന്നിരിക്കെയാണ് ഉപമുഖ്യമന്ത്രിമാരായത്. മധ്യപ്രദേശില്‍ ഒബിസി വോട്ടികള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമ്പോഴും സവര്‍ണ വോട്ടുകള്‍ കൈയ്യില്‍ നിന്ന് പോകാതിരിക്കാന്‍ ബ്രാഹ്‌മണ മുഖവും വേണമെന്ന നിശ്ചയത്തിലാണ് നേരത്തെ തന്നെ ശുക്ല മന്ത്രിസഭയുടെ ഭാഗമായത്.

നിര്‍മല ഭൂരിയ, നാരായണ്‍ സിംഗ് കുശ്വാഹ, നഗര്‍ സിംഗ് ചൗഹാന്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പ്രമുഖരാണ്. ഭൂരിയ നേരത്തെ ജൂനിയര്‍ ആരോഗ്യ മന്ത്രിയും കുശ്വാഹ ജൂനിയര്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഗോത്രവര്‍ഗ നേതാവ് സമ്പതിയ യുകെയെയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഊര്‍ജ മന്ത്രിയായിരുന്ന പ്രധുമന്‍ സിംഗ് തോമറും മന്ത്രിസഭയിലെത്തി. മുന്‍ ജൂനിയര്‍ ജലവിഭവ മന്ത്രി തുളസി റാം സിലാവത്ത്, മുന്‍ റവന്യൂ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഡോ. ഗോവിന്ദ് സിംഗ് രാജ്പുത്, ഐദല്‍ സിംഗ് കന്‍സാന എന്നിവരും മന്ത്രിസഭയിലെത്തി. 2020 ല്‍ കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പമുണ്ടായിരുന്നു 22 പേരില്‍ നാല് പേരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം