2024 പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജാതി സമവാക്യത്തിലൂന്നി ബിജെപി; മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയിലെത്തിയതില്‍ 11 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്ന്

മധ്യപ്രദേശിലെ വന്‍ വിജയത്തിന് പിന്നാലെ അധികാരത്തിലേറിയ മോഹന്‍ യാദവ് സര്‍ക്കാരിന്റെ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. മുന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലഷ് വിജയവര്‍ഗീയയും അടക്കം 28 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മങ്കുബ സി പട്ടേല്‍ സത്യവാചകം ചൊല്ലികൊടുത്തു. മന്ത്രിസഭയിലെത്തിയ 28 പേരില്‍ 18 പേര്‍ക്ക് ക്യാബിനെറ്റ് റാങ്കുണ്ട്.

അധികാരത്തിലേറാന്‍ സ്ത്രീ സംവരണവും ശാക്തീകരണവും മറ്റുമായിരുന്നു ബിജെപി ഉയര്‍ത്തിയിരുന്നതെങ്കിലും മധ്യപ്രദേശ് മന്ത്രിസഭയിലേക്ക് വരുമ്പോള്‍ 5 വനിതകള്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒബിസി വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ തലത്തില്‍ ഓരോ നീക്കം നടത്തുന്നത്. അഞ്ചിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ജയിച്ച ബിജെപി ജാതി സമവാക്യത്തിലൂന്നിയാണ് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ചതും. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയുമാണ് ബിജെപി നിയോഗിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ക്യാബിനെറ്റ് വികസിപ്പിച്ചപ്പോഴും 11 മന്ത്രിമാരെ ഒബിസി വിഭാഗത്തില്‍ നിന്നുള്‍പ്പെടുത്താന്‍ മധ്യപ്രദേശില്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രദ്ധിച്ചിട്ടുണ്ട്. മോഹന്‍ യാദവ് സര്‍ക്കാരിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും ജാതീയ സമവാക്യങ്ങള്‍ ബാലന്‍സ് ചെയ്താണ് ബിജെപി നിശ്ചയിച്ചിരുന്നത് പോലും. ജഗ്ദീഷ് ദേവ്ഡ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും രാജേന്ദ്ര ശുക്ല ബ്രാഹ്‌മിണ വിഭാഗത്തില്‍ നിന്നുള്ളയാളും ആണെന്നിരിക്കെയാണ് ഉപമുഖ്യമന്ത്രിമാരായത്. മധ്യപ്രദേശില്‍ ഒബിസി വോട്ടികള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമ്പോഴും സവര്‍ണ വോട്ടുകള്‍ കൈയ്യില്‍ നിന്ന് പോകാതിരിക്കാന്‍ ബ്രാഹ്‌മണ മുഖവും വേണമെന്ന നിശ്ചയത്തിലാണ് നേരത്തെ തന്നെ ശുക്ല മന്ത്രിസഭയുടെ ഭാഗമായത്.

നിര്‍മല ഭൂരിയ, നാരായണ്‍ സിംഗ് കുശ്വാഹ, നഗര്‍ സിംഗ് ചൗഹാന്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പ്രമുഖരാണ്. ഭൂരിയ നേരത്തെ ജൂനിയര്‍ ആരോഗ്യ മന്ത്രിയും കുശ്വാഹ ജൂനിയര്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഗോത്രവര്‍ഗ നേതാവ് സമ്പതിയ യുകെയെയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഊര്‍ജ മന്ത്രിയായിരുന്ന പ്രധുമന്‍ സിംഗ് തോമറും മന്ത്രിസഭയിലെത്തി. മുന്‍ ജൂനിയര്‍ ജലവിഭവ മന്ത്രി തുളസി റാം സിലാവത്ത്, മുന്‍ റവന്യൂ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഡോ. ഗോവിന്ദ് സിംഗ് രാജ്പുത്, ഐദല്‍ സിംഗ് കന്‍സാന എന്നിവരും മന്ത്രിസഭയിലെത്തി. 2020 ല്‍ കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പമുണ്ടായിരുന്നു 22 പേരില്‍ നാല് പേരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്