21 ദിവസം നീണ്ട തിരച്ചില്‍; മസിനഗുഡിയെ വിറപ്പിച്ച നരഭോജി ടി23 പിടിയില്‍

മസിനഗുഡിയെ വിറപ്പിച്ച നരഭോജി കടുവ പിടിയില്‍. നീലഗിരിയില്‍ രക്ഷപ്പെട്ട നാലുപേരെ കൊന്നുതിന്ന നരഭോജിയെ പിടികൂടാന്‍ കേരള, തമിഴ്‌നാട്, കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ 21 ദിവസമായി രാപകല്‍ അധ്വാനത്തിലായിരുന്നു. നാലു മനുഷ്യരെയും 30ല്‍ അധികം കന്നുകാലികളെയും കടുവ കൊന്നു. കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ടി23 എന്ന പേരിട്ട 13 വയസ്സുള്ള ആണ്‍കടുവയാണ് പിടിയിലായത്.

ഒരു വര്‍ഷം മുന്‍പ് ഗൗരി, ജൂലൈ 21ന് കുറുമലി ഗ്രാമത്തിലെ കുഞ്ഞികൃഷ്ണന്‍, സെപ്റ്റംബര്‍ 24നു ദേവര്‍ഷോലയിലെ ചന്ദ്രന്‍, ഈമാസം ആദ്യം മസിനഗുഡിയിലെ മങ്കള ബസവന എന്നിവരെയാണ് കടുവ കൊന്നത്. തുടര്‍ന്ന് കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും ദിവസം.

ഇന്നലെ രാത്രി പത്തുമണിയോടെ തൊപ്പക്കാട് മസിനഗുഡി ദൗത്യ സംഘം കടുവയെ കണ്ടെത്തിയിരുന്നു. റോഡില്‍വച്ചു മയക്കുവെടിവച്ചങ്കിലും കടുവ മുതുമല കടുവ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമായുള്ള ഉള്‍കാട്ടിലേക്കു കടന്നു. ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളെയും, ഡ്രോണുകളുമെത്തിച്ചായിരുന്നു പരിശോധന.

പിന്നീട് വെള്ളിയാഴ്ച ഉച്ചയോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. 21 ദിവസത്തെ അശാന്ത പരിശ്രമത്തിനൊടുവിലാണ് നാല് മനുഷ്യജീവനുകള്‍ കവര്‍ന്ന അപകടകാരിയായ ടി23നെ വനംവകുപ്പും, നാട്ടുകാരും കുടുക്കിയത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്