ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

കര്‍ണാടക ബംഗളൂരുവില്‍ സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം ഉപഭോക്താവിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി പിഴയിട്ടത്. പിഴ തുകയായ 5,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 187 രൂപയായിരുന്നു പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിന്റെ വില.

ഉപഭോക്താവ് നട്ടി ഡെത്ത് ബൈ ചോക്ലേറ്റ് എന്ന ഐസ്‌ക്രീമാണ് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തത്. 187 രൂപയാണ് ഇതിനായി ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ ഐസ്‌ക്രീം ഡെലിവെറി ചെയ്യാതെ, ഉത്പന്നം നല്‍കിയതായി രേഖപ്പെടുത്തുകയും പണം ഈടാക്കുകയും ചെയ്തു. ഉപഭോക്താവ് പരാതി അറിയിച്ചില്ലെങ്കിലും സ്വിഗ്ഗി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്നാണ് ഉപഭോക്താവ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും കോടതി കണ്ടെത്തി. സ്വിഗ്ഗിയുടെ സേവനം അന്യായമാണെന്ന് വിലയിരുത്തിയ കോടതി 3000രൂപ നഷ്ടപരിഹാരവും 2000രൂപ കോടതി വ്യവഹാര ചെലവായി നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി