ഡൽഹി ബാബയ്‌ക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച് 17 വിദ്യാർഥിനികൾ; സ്വാമിയുടെ കാറിന് വ്യാജ നമ്പർ പ്ലേറ്റ്

ഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥിക്കെതിരെ പീഡനപരാതി നൽകി വിദ്യാർഥിനികൾ. കോളേജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇഡബ്ല്യുഎസ്) സ്‌കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന 17 പെൺകുട്ടികളാണ് പരാതി നൽകിയിരുന്നത്.

വിദ്യാർഥിനികളുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ വിദ്യാർഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ പോലിസ് 32ഓളം വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ വനിതാ ഫക്കൽറ്റിയും മറ്റു ഉദ്യോഗസ്ഥരും വിദ്യാർഥിനികളെ ഇതിനായി നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. കോളേജ് വാർഡനാണ് ഇവർക്ക് സ്വാമിയെ പരിചയപ്പെടുത്തിരക്കൊടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം പരാതിക്ക് പിന്നാലെ സ്വാമി സ്ഥലം വിട്ടെന്നാണ് സൂചനകൾ. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണത്തിനിടെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തുനിന്ന് സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന ഒരു വോൾവോ കാർ പോലീസ് കണ്ടെത്തി. കാറിന് വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

പ്രതി നേതൃത്വം നൽകിയിരുന്ന ആശ്രമം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ആശ്രമത്തിന്റെ ഒരു ശാഖയാണെന്നാണ് റിപ്പോർട്ടുകൾ. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന്, ആശ്രമ ഭരണകൂടം ഇയാളെ സ്ഥാനത്തുനിന്ന് നീക്കി. സ്ഥലത്തെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക