ധാക്കയില്‍ ഇത് മൂന്നാമത്തെ സ്‌ഫോടനം; മരണസംഖ്യ 16 ആയി, 120 പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടനത്തില്‍ മരണം 16 ആയി. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലും അഞ്ചും നിലയിലാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

11 അഗ്‌നിശമനസേന അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡി.എം.സി.എച്ച് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ എംഡി നസ്മുല്‍ ഹഖ് അറിയിച്ചു.

കോണ്‍ക്രീറ്റ് മുറിച്ചു മാറ്റി വേണം രക്ഷാപ്രവര്‍ത്തനം നടത്താനെന്നും അഗ്‌നിശമന സേന അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ ഹാഫിസ് അക്തര്‍ പറഞ്ഞു.

തിരക്കേറിയ സിദ്ദിഖ് ബസാറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം നിരവധി ഓഫീസുകളും സ്റ്റോറുകളും ഉള്ള ഒരു വാണിജ്യ കെട്ടിടമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലാണ് സ്ഫോടനമുണ്ടായത്.

സിതകുണ്ഡയിലെ ഓക്സിജന്‍ പ്ലാന്റിലും ധാക്കയിലെ മിര്‍പൂര്‍ റോഡിലെ മറ്റൊരു കെട്ടിടത്തിലും ഉണ്ടായ സ്ഫോടനത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ജീവനെടുക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി