ഹെലികോപ്റ്റര്‍ ദൗത്യം പരാജയം, രക്ഷാപ്രവര്‍ത്തനം ഇനിയും വൈകും

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂര്‍ പിന്നിടുമ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങി. മേഖലയിലെ കാറ്റ് അനുകൂലമാകുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഹെലികോപ്റ്ററിന് മടങ്ങേണ്ടിവന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥലത്ത് ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അതിനാലാണ് അവിടെ നിന്നും തിരികെ പോരേണ്ടതായി വന്നത്. മോശം കാലാവസ്ഥയും ഇരുട്ടാകുന്നതും രക്ഷപ്രവര്‍ത്തനത്തിന് കോട്ടം സൃഷ്ടിക്കുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണു മലയിടുക്കില്‍ കുടുങ്ങിയിരിക്കുന്നത്. ബാബുവിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പര്‍വതാരോഹക സംഘത്തെ എത്തിക്കുന്നത് പരിഗണനയിലുണ്ട്. സംഭവം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഭക്ഷണവും വെള്ളവുമില്ലാതെ എത്രനേരം യുവാവിന് ഇനിയും മലമുകളില്‍ ഇരിക്കാനാകും എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനും മുന്‍പും മല കയറുന്നതിനിടെ കാല്‍ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.

Latest Stories

'ഈ ചെറിയ പ്രായത്തിൽ തന്നെ അവൻ ഇങ്ങനെ, കുറച്ചൂടെ കഴിഞ്ഞാൽ ചെക്കൻ വേറെ ലെവൽ താരമാകും'; വൈഭവിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം

'പാകിസ്ഥാൻ വീണ്ടും എട്ട് നിലയിൽ പൊട്ടും'; പ്രവചനവുമായി മുൻ പാകിസ്ഥാൻ താരം

ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കും, ഐസിസിയുമായി ധാരണ

'ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചത് ആ ടീമിന് വേണ്ടിയായിരുന്നു, എന്നാൽ കാര്യമുണ്ടായില്ല'; തുറന്ന് പറഞ്ഞ് മൊഹ്‌സിന്‍ നഖ്‌വി

'ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രം, ഒന്നും നടപ്പാക്കുന്നില്ല; കേരളത്തോട് കാണിച്ചത് കടുത്ത അവഗണന, ഇത്തവണയും എയിംസ് അനുവദിക്കാഞ്ഞത് എന്തുകൊണ്ട്'; കേന്ദ്രത്തെ കടന്നാക്രമിച്ച് തരൂര്‍

'മതമല്ല വിശപ്പാണത്രേ പ്രശ്നം, എന്നാല്‍ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോ'; ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്, കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാമെന്ന് സണ്ണി എം കപിക്കാട്

വിദേശ യാത്ര, സ്വകാര്യ സ്പാ ഉദ്ഘാടനം: എഡിജിപി ശ്രീജിത്തിൻ്റേത് കടുത്ത പെരുമാറ്റചട്ട ലംഘനം, ചീഫ് സെക്രട്ടറിക്ക് ഫയൽ കൈമാറി വിജിലൻസ്

'ഇത് കണ്ടാല്‍ ഇവരാണ് പ്രധാന നര്‍ത്തകര്‍ എന്നല്ലേ തോന്നുക'; ദേശീയ പ്രാധാന്യമുള്ള ഒരു നൃത്തോല്‍സവത്തിന്റെ കവര്‍ പേജില്‍ വരേണ്ടത് പ്രധാന നര്‍ത്തകരുടെ ഫോട്ടോയല്ലേയെന്ന് മുന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍; 'മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ല'

'ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല, ഒരു ഹെവി ഇന്‍ഡസ്ട്രി ഇല്ല, അതുകൊണ്ടാണ് ചെറുപ്പക്കാര്‍ നാടുവിട്ടു രക്ഷപ്പെടുന്നത്'; പിണറായിയുടെ ചൂരക്കറി പിണക്കത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ സി ദിവാകരന്‍

സെൻട്രിക് രാഷ്ട്രീയത്തിന്റെ സ്ഥാപന തകർച്ച