കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍; സ്ഥലത്ത് സംഘര്‍ഷ സാധ്യത; അധിക പൊലീസിനെ വിന്യസിച്ചു

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളത്തിന്റെ മലയോരഗ്രാമങ്ങളില്‍ ഇന്നു ഹര്‍ത്താല്‍. കോതമംഗലത്തും കുട്ടമ്പുഴയിലുമാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ നടന്ന കാട്ടാന ആക്രമണത്തില്‍ കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് (40) ആണ് മരിച്ചത്.

കൂലിപ്പണിക്കാരനായ എല്‍ദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മരിച്ച യുവാവിന്റെ മൃതദേഹവുമായി വന്‍ പ്രതിഷേധം നടത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Latest Stories

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മുപ്പതിലേറെ മരണം, വടക്കൻ സിക്കിമിൽ 1,200ലധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ മടക്കി അയച്ച് ഇന്ത്യ

'മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു

IPL 2025: ധോണിക്കും രോഹിതിനും സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കി ശ്രേയസ്, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്വം; ജനങ്ങളെ ഇസ്രയേല്‍ നിര്‍ബന്ധിത പട്ടിണിയിലാക്കുന്നുവെന്ന് യുഎന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

'അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോൾ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

IPL 2025: ഈ നൂറ്റാണ്ടിലെ എറ്റവും മികച്ച ഷോട്ട്, ബുംറയുടെ യോര്‍ക്കര്‍ ബൗണ്ടറിയാക്കി മാറ്റിയ ശ്രേയസിനെ പുകഴ്ത്തി എബിഡി, വീഡിയോ

'പി വി അൻവർ അടഞ്ഞ അധ്യായം, യുഡിഎഫുമായി സഹകരിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു'; അടൂർ പ്രകാശ്

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ 'തുടരും'