മരംമുറി: മുന്‍ റേഞ്ച് ഓഫീസര്‍ക്ക് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്, രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു

മരംമുറി വിവാദത്തില്‍ അടിമാലി മുന്‍ റേഞ്ച് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുള്ളതായി കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലും വിജിസലന്‍സ് പരിശോധന നടത്തിയത്. എറണാകുളം സ്‌പെഷ്യല്‍ സെല്ലാണ് പരിശോധന നടത്തിയത്. നിര്‍ണ്ണായക രേഖകള്‍ സംഘം പിടിച്ചെടുത്തു.

കോടിക്കണക്കിന് രൂപയുടെ സ്വത്ത് അടിമാലിയടക്കം നിരവധി സ്ഥലങ്ങളില്‍ റേഞ്ച് ഓഫീസറായിരിക്കെ ജോജി സ്മ്പാദിച്ചതായാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. തുടര്‍ന്ന് എറണാകുളം സ്‌പെഷ്യല്‍ സെല്‍ കേസെടുക്കുകയായിരുന്നു. റെയ്ഡില്‍ സ്വത്ത് സംബന്ധിച്ച് രേഖകളും ബാങ്ക് രേഖകളും സംഘം പിടിച്ചെടുത്തു.

രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വ്യക്തത വരുവെന്ന് വിജിലന്‍സ് വ്യക്തമാക്കി. മരംമുറിയുമായി ബന്ധപ്പെട്ട് നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുകയാണ് ജോജി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി