ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല, സര്‍ക്കാരിനും മന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ട്: രമേശ് ചെന്നിത്തല

പ്രഭാതസവാരിക്ക് ഇറങ്ങിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘സംസ്ഥാനത്ത് പൂര്‍ണമായും ക്രമസമാധാന നില തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നോക്കിനില്‍ക്കാനാകില്ല. ഗുരുതര കുറ്റമാണ് നടന്നിട്ടുള്ളത്.

ഭരണത്തിന്റെ സ്വാധീനം തീര്‍ച്ചയായും ഈ വ്യക്തിക്കുണ്ടാകും. അയാള്‍ സത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നു, ഇവിടുത്തെ ഭരണം എവിടെ നില്‍ക്കുന്നു എന്നുള്ളതിന്റെ സൂചനയാണിത്. ഇതിന്റെ ഉത്തരവാദിത്വം മന്ത്രിക്കും ഭരണകൂടത്തിനും ഉണ്ട് എന്നത് വ്യക്തമാണ്’, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മ്യൂസിയത്തിന് സമീപം പ്രഭാതനടത്തത്തിനിടെ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്തെ വീട് ആക്രമിച്ചതും ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ മലയിന്‍കീഴ് സ്വദേശിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി