തരൂരിന് വഴിയൊരുക്കാന്‍ ധന്‍ഖറിന്റെ 'സര്‍പ്രൈസ് രാജി'?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി എത്തുമോ?; മോദി പ്രശംസയും കോണ്‍ഗ്രസ് വെറുപ്പിക്കലും തുറന്നിടുന്ന സാധ്യത

കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മോദി പ്രശംസ തുടര്‍ന്ന തിരുവനന്തപുരം എംപി ശശി തരൂരിന് ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വെച്ചുനീട്ടുമോ?. ഇന്നലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പെട്ടെന്നുള്ള രാജി പ്രഖ്യാപനം ശശി തരൂരിന് വഴിയൊരുക്കാനാണെന്ന വിശകലനമാണ് പുറത്തുവരുന്നത്. എഐസിസിയിലും കേരളത്തിലേയും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു കൊണ്ട് പാര്‍ട്ടി തിട്ടൂരങ്ങള്‍ വിലകല്‍പ്പിക്കാതെ ശശി തരൂര്‍ നീങ്ങിയത് ബിജെപിയിലൂടെ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ക്കാണെന്ന് പലകുറി വിമര്‍ശനം ഉയര്‍ന്നിരുന്നു.

തരൂരിനെ പാര്‍ട്ടി ചുമതലകള്‍ നല്‍കിയാല്‍ തങ്ങള്‍ ഇത്രയും കാലം ഉയര്‍ത്തിക്കൊണ്ടുവന്ന അവകാശവാദങ്ങള്‍ പൊളിയുമെന്ന് അറിയാവുന്ന ബിജെപി, ഭരണഘടനാ സ്ഥാനം നല്‍കി തരൂരിനെ പുറത്തെത്തിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും പ്രഗല്‍ഭര്‍ ബിജെപി മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് ഗ്യാരന്റി പറയുന്ന നേതൃത്വത്തിന് ശശി തരൂരിനെ പാര്‍ട്ടി സ്ഥാനമാനങ്ങളിലേക്ക് ക്ഷണിക്കുന്നതിലും നല്ല അടവ് ഭരണഘടന സ്ഥാനം നല്‍കി കോണ്‍ഗ്രസിനെ തമ്മില്‍തല്ല് ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുകയാണ്.

ശശി തരൂരിന്റെ കഴിഞ്ഞ കുറച്ചുനാളായുള്ള പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളേയും തരൂരിനെതിരെ അണിനിരത്തിയിരുന്നു. നേതാക്കള്‍ പരസ്യമായി തരൂരിനെതിരെ നടപടിയ്ക്ക് മുറവിളി കൂട്ടിയപ്പോള്‍ തരൂരിനെ അവഗണിച്ചുവിടാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. കാരണം പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും ബിജെപി ആഗ്രഹിക്കുന്ന തരത്തിലൊരു ചര്‍ച്ചയ്ക്ക് വഴിവെയ്ക്കരുതെന്നായിരുന്നു ആ സമീപനം കൊണ്ട് ഉദ്ദേശിച്ചത്. കോണ്‍ഗ്രസ് വിട്ടു ശശി തരൂര്‍ ഉപരാഷ്ട്രപതി കസേരയിലേക്ക് കയറുമോ എന്നത് ഒരു ചോദ്യമായി പൊതുമണ്ഡലത്തിലുണ്ട്.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ഇന്നലെ രാജി പ്രഖ്യാപിച്ചതോടെ 60 ദിവസത്തിനുള്ളില്‍ പുതിയ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനും അധികാരമേല്‍ക്കേണ്ടതുണ്ട്. അമേരിക്കയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള ‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതിനിധി സംഘത്തില്‍ പ്രധാനിയായിരുന്നു തരൂര്‍. രാജ്യ നിലപാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തരൂര്‍ ഈ സന്ദര്‍ഭത്തിലാണ് ബിജെപി സര്‍ക്കാരുമായി കൂടുതല്‍ അടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന തരൂര്‍ മോദി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ് പലഘട്ടങ്ങളിലും പ്രതികരിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ തരൂരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ പൊടുന്നനെ ഉപരാഷ്ട്രപതി രാജിവെച്ചത് തരൂരിന് വഴിയൊരുക്കാനുള്ള മോദി തീരുമാനമാണോയെന്ന ചോദ്യം രാഷ്ട്രീയ ഇടങ്ങളില്‍ ശക്തമാക്കുന്നു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ