ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-നുമുന്‍പ് നടക്കുമെന്നിരിക്കെ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ഡല്‍ഹി യാത്ര മുറയ്ക്ക് നടക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള സജീവ ചര്‍ച്ചകളില്‍ ശോഭ സുരേന്ദ്രന്‍ സ്ഥിരം പേരാകുന്നതിനിടയില്‍ അമിത് ഷായുമായുള്ള ശോഭയുടെ കൂടിക്കാഴ്ച ദേശീയ തലത്തിലും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ശോഭ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ ചരടവലിയില്‍ നിര്‍ണായ കേന്ദ്രവുമായ അമിത് ഷായെ കണ്ടത് സ്വയമേവയാണ് പുറത്തുവിട്ടത്. 29 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയ്ക്ക് അധ്യക്ഷന്‍മാര്‍ ഈ മാസം 15ന് ഉള്ളില്‍ വരാനിരിക്കെ ദേശീയ അധ്യക്ഷനും ഈ മാസം ഒടുവില്‍ തീരുമാനമാകും.

ദേശീയ- സംസ്ഥാന അധ്യക്ഷന്മാരേയുപം ദേശീയ കൗണ്‍സില്‍ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമം പുരോഗമിക്കവെ ഡല്‍ഹിയിലേക്ക് ഓരോ വിഭാഗം നേതാക്കളായി ചേക്കേറുന്നുണ്ട്. കേരളത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുള്ള കെ സുരേന്ദ്രന് കടുത്ത എതിര്‍പ്പാണ് മറുചേരികളില്‍ നിന്നുണ്ടാവുന്നത്. സുരേന്ദ്രനെ മാറ്റി മറ്റൊരാള്‍ എന്നതാണ് കേരള ബിജെപിയിലെ പ്രബല ചേരികളില്‍ പലതിന്റേയും പ്രധാന ആവശ്യം. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കാണ്. അഞ്ചു വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെ സുരേന്ദ്രന് നേര്‍ക്ക് ഈ കാലയളവിലെല്ലാം ശക്തമായ ഉള്‍പ്പാര്‍ട്ടി പ്രതിരോധം ബിജെപിയില്‍ ഉയര്‍ന്നിരുന്നു. 3 വര്‍ഷമാണ് ബിജെപി അധ്യക്ഷന്റേ ഒരു ടേം കാലാവധി. നേരത്തെ കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നല്‍കുകയായിരുന്നു.

ഇക്കുറി ബിജെപിയില്‍ കാര്യങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് എത്തിയാലും നിലവിലെ പ്രസിഡന്റ് സുരേന്ദ്രന് മത്സരിക്കാന്‍ തടസ്സമില്ല. പക്ഷേ കഴിഞ്ഞ കുറേ നാളുകളായി കേന്ദ്രം നിര്‍ദേശിക്കുന്നവര്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതാണ് ബിജെപി രീതി. മത്സരമില്ലാതെ അമിത് ഷാ- നരേന്ദ്ര മോദി കേന്ദ്രം നിര്‍ദേശിക്കുന്ന പേര് അംഗീകരിക്കപ്പെടുന്ന രീതിയാണ് നാളുകളായി ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത. ഇക്കുറിയും അതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ആരാകും കേന്ദ്രത്തിന്റെ നോമിനിയെന്ന ചോദ്യം പാര്‍ട്ടി ഘടകങ്ങളിലും ഉണ്ട്. കെ സുരേന്ദ്രന് വീണ്ടും കേന്ദ്രനേതാക്കള്‍ അവസരം നല്‍കുമോ അതോ പുതിയ ഒരു പാര്‍ട്ടി അധ്യക്ഷന്‍ സംസ്ഥാനത്ത് ബിജെപിയ്ക്കുണ്ടാകുമോ?. മത്സരത്തിലൂടെ അവസാനം സംസ്ഥാന അധ്യക്ഷനായത് പി കെ കൃഷ്ണദാസാണെന്നിരിക്കെ കൃഷ്ണദാസ് പക്ഷത്തിന് ഇക്കുറി കേന്ദ്ര നേതാക്കള്‍ പരിഗണന നല്‍കുമോയെന്ന ചോദ്യമുണ്ട്.

പികെ കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രന് പുറമേ കേന്ദ്ര നേതാക്കളെ കണ്ടു തങ്ങളുടെ ആകുലതകളും ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. നേതൃമാറ്റം എന്ന കാര്യത്തില്‍ സംശയമില്ലാത്ത ഇരുവരും കെ സുരേന്ദ്രന് അപ്പുറത്ത് ഒരാള്‍ എന്ന നയത്തിലാണ് കാര്യങ്ങള്‍ നീക്കുന്നത്. ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പെര്‍ഫോമന്‍സ് കേരളത്തില്‍ അവരില്‍ ഒരു വിഭാഗം വനിത വോട്ടുകള്‍ക്കുള്ള വിശ്വാസം എന്നിവ കേന്ദ്രനേതൃത്വം ഉറ്റുനോക്കുന്നുണ്ട്. ഏത് സീറ്റില്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിര്‍ത്തിയാലും വോട്ട് കുത്തനെ കൂട്ടുന്ന ശോഭ സുരേന്ദ്രന്റെ വ്യക്തിപ്രഭാവം കേന്ദ്രനേതൃത്വം ശ്രദ്ധിക്കുന്നുവെന്നിരിക്കെ ഒരു വനിത സംസ്ഥാന അധ്യക്ഷയ്ക്ക് ബിജെപി ശ്രമിക്കുമോയെന്ന സാധ്യത ശക്തമാണ്.

പികെ കൃഷ്ണദാസിന്റെ പേര് ഉയരുമ്പോഴും സുരേന്ദ്രന്‍ വിരോധികള്‍ എംടി രമേശിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ട്രെന്‍ഡ് കണ്ട് ആ വഴിക്ക് നീങ്ങാനും കൃഷ്ണദാസ് പക്ഷത്തിന് മടിയില്ല. എം ടി രമേശിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ കൃഷ്ണദാസ് വിഭാഗവും അനുകൂലമാണെന്നിരിക്കെ ആ വഴിയും സാധ്യമാണ്.

ട്രോളും ചീത്തവിളിയും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ വിജയം ബിജെപിയുടെ കരുത്ത് മാത്രം കൊണ്ടല്ലെന്ന് വ്യക്തമായിട്ടും ആ പ്രകടനത്തിന്റെ പേരില്‍ സുരേന്ദ്രനെ വാഴ്ത്തിപ്പാടുന്ന അണികളുണ്ട്. മൊത്തത്തില്‍ ലോക്‌സഭയിലെ ബിജെപി നേട്ടങ്ങളെല്ലാം സുരേന്ദ്രന്റെ നേട്ടമാണെന്ന് പറഞ്ഞു സംസ്ഥാന അധ്യക്ഷ സ്ഥാനം നീട്ടാനുള്ള തീരുമാനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ