ഇടുക്കി ജില്ലാ സെക്രട്ടറിയെ കാലന്റെ പണി ആരാണ് ഏല്‍പ്പിച്ചത്; കെ. സുധാകരന് സി.പി.എമ്മിന്റെ ഔദാര്യം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെയുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി പ്രസിഡന്റിന് സിപിഎമ്മിന്റെ ഔദാര്യം ആവശ്യമില്ല. സുധാകരന്റെ ജീവനെടുക്കുമെന്ന് പറയാന്‍ സിവി വര്‍ഗീസ് യമധര്‍മ്മ രാജാവാണോ. കാലന്റെ പണി അദ്ദേഹത്തെ ആരാണ് ഏല്‍പ്പിച്ചത് എന്നും ഉണ്ണിത്താന്‍ ചോദിച്ചു.

മനുഷ്യരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി തന്നെ സമ്മതിച്ചിരിക്കുകയാണ്. കണ്ണൂരിലെ സിപിഎമ്മിനെ നന്നായി അറിയാവുന്ന കരുത്തനായ ഒരു കെപിസിസി പ്രസിഡന്റ് വന്നതുകൊണ്ടാണ് സിപിഎം ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോടതികളില്‍ ആരാച്ചാരെ കിട്ടുന്നില്ല എന്ന പരാതിയുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി ഈ തസ്തികയ്ക്ക് യോജിച്ച ആളാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ ജീവന്‍ സി.പി.എം കൊടുക്കുന്ന ഭിക്ഷയാണെന്നായിരുന്നു സി.വി വര്‍ഗീസ് പറഞ്ഞത്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഇടുക്കി ചെറുതോണിയില്‍ വച്ച് കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ നടന്ന പ്രസംഗത്തിനിടെ ആയിരുന്നു സി.വി വര്‍ഗീസിന്റെ പരാമര്‍ശം.

കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നാണ് വര്‍ഗീസ് പറഞ്ഞത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി സി.വി വര്‍ഗീസ് രംഗത്ത് വന്നിരുന്നു. ചെറുതോണിയിലെ പ്രസംഗം സുധാകരനുള്ള മറുപടിയാണ്. പറഞ്ഞതില്‍ തെറ്റൊന്നുമില്ല. ധീരജിന്റെ ചോര ഉണങ്ങുന്നതിന് മുമ്പ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചെന്നുംഅദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ