പൊലീസുകാര്‍ എത്തിയത് നെയിം ബാഡ്ജ് ഒഴിവാക്കി, മാടപ്പള്ളി അതിക്രമം ആസൂത്രിതമെന്ന് വി. മുരളീധരന്‍

കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ കേരളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുകയാണ്. മാടപ്പള്ളിയില്‍ നടന്നത് ആസൂത്രിതമായ അതിക്രമമാണെന്ന് മുരളീധരന്‍ പറഞ്ഞു. മാടപ്പള്ളി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പൊലീസുകാര്‍ സ്വന്തം പേരുള്ള ബാഡ്ജ് അടക്കം ഒഴിവാക്കിയിട്ടാണ് അക്രമത്തിന് വന്നത്. വളരെ ആസൂത്രിതമായ അതിക്രമമാണ് നടന്നത്. സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയാണ്.

പ്രകോപനത്തിന്റെ പേരില്‍ ഉണ്ടായതോ, ചെറുത്ത് നില്‍പായിട്ടോ പൊലീസിന്റെ നടപടി കാണാനാവില്ല. നെയിം ബാഡ്ജ് ഒഴിവാക്കി ഹെല്‍മറ്റ് വച്ച് ആളാരാണെന്ന് തിരിച്ചറിയാനാകാത്ത വിധമാണ് പൊലീസുകാര്‍ എത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വനിത മതില്‍ പണിയാന്‍ പോയവും, വനിത നവേത്ഥാനത്തിന് വേണ്ടി നിലകൊള്ളുന്നവരും എവിടെയെന്നും മുരളീധരന്‍ ചോദിച്ചു.

ജനങ്ങളെ ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് ജനങ്ങള്‍ അനുവദിക്കില്ല. ബി.ജെ.പി ജനങ്ങളോട് ഒപ്പം ഉണ്ടാകുമെന്നു മുരളീധരന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക