WGN  ഇന്‍ഫോടെക് ബിനാമി കടലാസ് കമ്പനി, എങ്കില്‍ വിജേഷ് പിള്ള/ വിജയ് പിള്ള ആരുടെ ബിനാമി?

പിണറായി വിജയന്റെയും എം വി ഗോവിന്ദന്‍മാഷിന്റെയും ഇടനിലക്കാരനായി വന്ന് തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്ന് സ്വപ്‌ന പറയുന്ന വിജയ് പിള്ള/ വിജേഷ് പിള്ള ആരാണെന്ന് വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്. എറണാകുളത്തെ ഇടപ്പള്ളിയില്‍ ഓഫീസുളള ഡബ്‌ളിയു ജി എന്‍ (WGN) ഇന്‍ഫോടെക് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ വിജേഷ് പിള്ളയെ ആണ് സ്വപ്‌ന വിജയ് പിള്ള എന്ന നിലയില്‍ അവതരിപ്പിച്ചതെന്നാണ് സൂചനകള്‍. ഒ ടി ടി പ്‌ളാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഒരു സംരംഭം നടത്തുന്നയാളാണ് വിജേഷ് പിള്ളയെന്ന് സ്വപ്‌ന സുരേഷ് പറയുന്നത്. എന്നാല്‍ വിജേഷ് കേയിലേത്ത് എന്നാണ് കമ്പനി രേഖകളില്‍ ഇയാളുടെ പേരായി കാണുന്നത്.

ബാംഗളുരുവിലും ഈ സ്ഥാപനത്തിന് ഓഫീസുണ്ടെന്നാണ് ഇയാളുടെ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍കാണാന്‍ കഴിയുന്നത്. ഡിസൈന്‍ അനാലിസിസ്, കണ്‍ട്രോള്‍ ഓഫ് റോബോട്ടിക്ക് മാനിപ്പുലേറ്റേര്‍സ് തുടങ്ങിയവയാണ് തന്റെ കമ്പനിയുടെ പ്രധാനപ്രവര്‍ത്തനമേഖലകള്‍ എന്നാണ് ഇയാളുടെ പ്രൊഫൈലില്‍ കാണുന്നത് . എന്നാല്‍ ഈ കമ്പനിയുടെ വെബ്‌സൈറ്റ് തപ്പി നോക്കിയാല്‍ ലഭ്യവുമല്ല.

വിജയ് പിള്ള/ വിജേഷ് പിള്ള/ വിജേഷ് കേയിലേത്ത് എന്നൊക്കെ പേരുള്ളയാള്‍ ആരുടെ ബിനാമിയാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഐ ടി രംഗവുമായി നിരവധി കടലാസു കമ്പനികള്‍ ഇത്തരത്തില്‍ ബിനാമികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്‌ളിയു ജി എന്‍ ഇന്‍ഫോടെകിന്റെ ശരിക്കും പ്രവര്‍ത്തനമേഖലയെന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഈ കമ്പനിയുടെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നില്ല. എന്നാല്‍ 2017 മുതല്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെ ബിസിനസ് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നുമില്ല.

വിജേഷ് കേയിലേത്ത്, സാനിയ അരൂജ എന്നീ രണ്ട് ഡയറ്കടര്‍മാരാണ് ഈ കമ്പനിക്കുള്ളതെന്നും വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണുന്നു. ഇതില്‍ സാനിയ അരൂജ ബിസിനസ് കണ്‍സള്‍ട്ടന്റ് ആണെന്നും ഇവരുടെ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ കാണുന്നുണ്ട്. ഇത് ഒരു ബിനാമി കമ്പനിയെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. അപ്പോള്‍ ഇയാള്‍ ആരുടെ ബിനാമിയാണെന്നാണ് ഇനി അറിയാനുള്ളത്. സ്വപ്‌ന പറയുന്നത് ശരിയാണെങ്കില്‍ ഇയാള്‍ പിണറായി വിജയനും എം വി ഗോവിന്ദനും വേണ്ടിയാണ് അവരുമായി സംസാരിക്കാന്‍ എത്തിയത്. അത് കൊണ്ട് സി പി എം തന്നെ വിജേഷ് പിള്ള അഥവ വിജയ് പിള്ളയെക്കുറിച്ചുള്ള ദുരൂഹതകള്‍ വരും ദിവസങ്ങളില്‍ നീക്കേണ്ടി വരും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ