കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും നിരാശ വാർത്ത. അർജന്റീന ഫുട്ബോൾ ടീം തങ്ങളുടെ കേരള സന്ദർശനം ഒഴിവാക്കി. ഇതോടെ മെസിയെ കൊണ്ട് വരും എന്ന് പറഞ്ഞ കായിക മന്ത്രി വി അബ്ദുറഹിമാന് നേരെ ട്രോള് മഴയാണ് ലഭിക്കുന്നത്.
മെസിയെയും അർജന്റീനൻ താരങ്ങളെയും ക്ഷണിക്കാൻ പോയ കായികമന്ത്രി വി അബ്ദുറഹിമാന്റെ സ്‌പെയിൻ യാത്രക്ക് ചെലവായത് 13 ലക്ഷം രൂപ. വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മന്ത്രിയുടെ യാത്രയിൽ ഒരു രൂപ പോലും ചെലവായില്ലെന്ന സർക്കാരിന്റെ വാദം പൊളിയുകയാണ്. യാത്രയിൽ ഒരുനഷ്ടവും വന്നില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.
ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിലായിരുന്നു യാത്ര. മെസിയെ ക്ഷണിക്കാനെന്ന പേരിൽ 2024 സെപ്തംബറിലാണ് മന്ത്രി യാത്ര ചെയ്തത്. 13 ലക്ഷം രൂപയാണ് യാത്രക്ക് ചെലവായത്. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.