ബോബി ചെമ്മണ്ണൂരും അരുണ്‍കുമാറും വഷളന്‍മാര്‍; അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായിയുടെ ചിത്രത്തിനൊപ്പം സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ഡോ അരുണ്‍കുമാറിന്റെ ചിത്രവും ഉള്‍പ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ബല്‍റാം പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ ചിത്രത്തിനൊപ്പം വഷളന്‍മാര്‍ പഠിക്കുമോ എന്ന വിഷയത്തില്‍ അരുണ്‍കുമാര്‍ നടത്തുന്ന സംവാദത്തിന്റെ പ്രൊമോയുടെ സ്‌ക്രീന്‍ഷോട്ടാണ് ബല്‍റാം വിമര്‍ശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വഷളന്മാര്‍ എന്ന് ബഹുവചനത്തില്‍ പറഞ്ഞ് രണ്ടാളുടേയും ഫോട്ടോ വക്കാന്‍ കാണിച്ച ആ തിരിച്ചറിവിന് പ്രത്യേകം അഭിനന്ദനങ്ങളെന്നാണ് ചിത്രത്തിന് ബല്‍റാം തലക്കെട്ട് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ വീഡിയോ റിപ്പോര്‍ട്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനിടെ ഡോ അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിലാണ് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്.

സംഭവത്തിന്റെ വീഡിയോ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ തന്നെ പ്രചരിച്ച സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി