സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു; വോട്ട് ചെയ്ത് മോഹൻലാൽ

സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ മുതൽ നീണ്ട നിരയാണ്. മുടവൻമുഗളിലെ ഗവ.എൽപി സ്കൂളിൽ നടൻ മോഹൻലാൽ വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലീഗ് സംസാഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്തു.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തെ കൂടാതെ അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.

140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.

നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.

Latest Stories

നേമത്ത് അയ്യായിരം വോട്ടിന് ഞാൻ വിജയിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത : വി. ശിവൻകുട്ടി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂർ സിപിഎമ്മിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് എം. വി. ഗോവിന്ദൻ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്കറിയാം..

“മരണത്തിനും അതിരുകളുണ്ടോ?” ലക്ഷദ്വീപ് നിവാസികളുടെ അവസാന യാത്ര, ഖബറില്ലാത്ത ഓർമ്മകൾ, മനുഷ്യാവകാശത്തിന്റെ മൗന പരാജയം

'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', എല്ലാ കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ല; പി. സി. ജോർജിനും ഷോൺ ജോർജിനുമെതിരെ പാലാ ബിഷപ്പ്

 ഓർമ്മകളിൽ വീണ്ടും വീണ്ടും പാടുന്ന സ്വരം… ആശയുടെ അനന്ത യാത്ര

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി. ഡി. സതീശൻ

'ഇറാന് ടോൾ നൽകി കടന്നു പോകുന്ന കപ്പലുകൾ പിടിച്ചെടുക്കും'; യുഎസ് നാവികസേന ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും ട്രംപ്

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; ഹാജരാക്കിയ രേഖകളിൽ പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്

ഇറാനെതിരെയുള്ള യുദ്ധം അവസാനിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു