വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത്; 670 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് മന്ത്രി വിഎന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ 670 മീറ്ററോളം പണി പൂര്‍ത്തിയായെന്ന് മന്ത്രി വി.എന്‍ വാസവന്‍. ബാക്കി 130 മീറ്റര്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും ഇതോടെ ഒരേസമയം 350 മീറ്ററില്‍ കൂടുതല്‍ നീളമുള്ള രണ്ട് മദര്‍ വെസ്സലുകള്‍ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകള്‍ കൈമാറ്റം നടത്താനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

615 കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്. കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് ബെര്‍ത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോര്‍ ക്രെയിനുകള്‍ ആണ് കണ്ടെയ്ന്‍ ബെര്‍ത്തില്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റ്

തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ ചേർത്തുനിർത്തി കണ്ടെയിനറുകൾ ഇറക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്ഫോമിനെയാണ് കണ്ടെയ്നർ ബർത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നർ ബർത്തിൻ്റെ നീളം 800 മീറ്ററാണ്. 615 കോൺക്രീറ്റ് പൈലുകൾക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്നർ ബർത്ത് നിർമ്മിച്ചിട്ടുള്ളത്. കടൽ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റർ മുതൽ 80 മീറ്റർ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.

കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ബെർത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോർ ക്രെയിനുകൾ ആണ് കണ്ടെയ്ൻ ബെർത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ ക്രെയിനുകൾ പൂർണ്ണായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ബർത്തിൽ ക്രെയിനുകൾക്ക് അനായാസം ചലിക്കാനായി റെയിൽവേ ട്രാക്കിന് സമാനമായതും, എന്നാൽ അതിനേക്കാൾ വലിപ്പമേറിയതും ആയ റെയിൽ ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.

കപ്പലുകളിൽ നിന്നുമിറക്കുന്ന കണ്ടെയ്നുകറുകളുടെ ഭാരം വളരെ അനായാസം ഇവയ്ക്ക് താങ്ങാനാകും. വിഴിഞ്ഞം തുറമുഖത്തെ 800 മീറ്റർ കണ്ടെയ്നർ ബർത്തിൻ്റെ 670 മീറ്ററോളം പണി പൂർത്തിയായി. ബാക്കി 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്