സംസ്ഥാനത്ത് ഗുണ്ടാ അക്രമങ്ങള്‍ കൂടുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കള്‍ക്ക് നേരെ മർദ്ദനം

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ വർദ്ധിക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കണിയാപുരത്ത് മദ്യലഹരിയില്‍ ആയിരുന്ന ഒരു സംഘം യുവാവിനെ ആക്രമിയ്ക്കുകയും കൊച്ചിയില്‍ മറ്റൊരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിയ്ക്കുകയും ചെയ്തു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കടവന്ത്രയില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ ആന്റണി ജോണ്‍ എന്ന ആളെയാണ് തട്ടികൊണ്ട് പോയി മർദ്ദിച്ചത്. പതിനൊന്നൊം തീയതിയാണ് സംഭവം. രാത്രി 9.30ന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ യുവാവിനെ ബലമായി പിടിച്ച് കാറില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു.ആദ്യം പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ മർദ്ദി ച്ചുവെന്നും പിന്നീട് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്നുമാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

മർദ്ദനത്തിന് ശേഷം യുവാവിനെ ആലുവ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി. പൊലീസില്‍ കേസ് നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബൈക്കില്‍ നിന്ന് വീണതാണ് എന്നാണ് ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. പിന്നീട് സുഹൃത്തുക്കളുടെ സഹോയത്തോടെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊച്ചിയിലെ അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തനിയ്‌ക്കെതിരെ ആക്രമണം ഉണ്ടായത് എന്നാണ് ആന്റണി പറയുന്നത്. ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരം കണിയാപുരത്ത് സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കില്‍ വരുകയായിരുന്ന അനസിനാണ് മര്‍ദനം ഏറ്റത്. മസ്താന്‍മുക്കില്‍ വെച്ച് മദ്യലഹരിയില്‍ ആയിരുന്ന ഒരു സംഘം അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരി മാറ്റാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിയായ ഫൈസലും കൂട്ടാളികളും ചേര്‍ന്നാണ് അനസിനെ മര്‍ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പക്ഷേ ഇതുവരെ അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടില്ല. അനസിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്