സംസ്ഥാനത്ത് ഗുണ്ടാ അക്രമങ്ങള്‍ കൂടുന്നു; തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കള്‍ക്ക് നേരെ മർദ്ദനം

സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങള്‍ വർദ്ധിക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കണിയാപുരത്ത് മദ്യലഹരിയില്‍ ആയിരുന്ന ഒരു സംഘം യുവാവിനെ ആക്രമിയ്ക്കുകയും കൊച്ചിയില്‍ മറ്റൊരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിയ്ക്കുകയും ചെയ്തു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കടവന്ത്രയില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ ആന്റണി ജോണ്‍ എന്ന ആളെയാണ് തട്ടികൊണ്ട് പോയി മർദ്ദിച്ചത്. പതിനൊന്നൊം തീയതിയാണ് സംഭവം. രാത്രി 9.30ന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ യുവാവിനെ ബലമായി പിടിച്ച് കാറില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു.ആദ്യം പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ മർദ്ദി ച്ചുവെന്നും പിന്നീട് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്നുമാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

മർദ്ദനത്തിന് ശേഷം യുവാവിനെ ആലുവ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി. പൊലീസില്‍ കേസ് നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബൈക്കില്‍ നിന്ന് വീണതാണ് എന്നാണ് ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. പിന്നീട് സുഹൃത്തുക്കളുടെ സഹോയത്തോടെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊച്ചിയിലെ അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തനിയ്‌ക്കെതിരെ ആക്രമണം ഉണ്ടായത് എന്നാണ് ആന്റണി പറയുന്നത്. ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരം കണിയാപുരത്ത് സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കില്‍ വരുകയായിരുന്ന അനസിനാണ് മര്‍ദനം ഏറ്റത്. മസ്താന്‍മുക്കില്‍ വെച്ച് മദ്യലഹരിയില്‍ ആയിരുന്ന ഒരു സംഘം അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരി മാറ്റാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്. നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിയായ ഫൈസലും കൂട്ടാളികളും ചേര്‍ന്നാണ് അനസിനെ മര്‍ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പക്ഷേ ഇതുവരെ അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടില്ല. അനസിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ