ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് വിജിലൻസ്

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി പറയുക. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിന്മാറി.

അതേസമയം ലേക് ഷോർ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം പറയും. നിലവിൽ രണ്ടാഴ്ചത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞ്. നിലവിലെ ആശുപത്രിയിൽ ചികിത്സ തുടരണമെന്നും ഇതേ ചികിത്സ തുടരാൻ സർക്കാർ ആശുപത്രിയിൽ സംവിധാനമില്ലെന്നുമുള്ള ഡിഎംഒയുടെ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായാണു ആശുപത്രിയിൽ 4 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാമെന്നു വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചത്.

ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യാൻ സാധിക്കുമോ എന്നു ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ചോദിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭ്യമാക്കിക്കൊണ്ടു തന്നെ ഡോക്ടർമാരെ ഒഴിവാക്കി ചോദ്യം ചെയ്യാമെന്നായിരുന്നു വിജിലൻസിന്റെ മറുപടി. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിവിധ ഉദ്യോഗസ്ഥർ പരിശോധിച്ചു ശിപാർശ ചെയ്ത മൊബിലൈസേഷൻ ഫണ്ട് നൽകാനുള്ള ഫയലിൽ ഒപ്പിടുക മാത്രമാണു മന്ത്രിയെന്ന നിലയിൽ ഇബ്രാഹിംകുഞ്ഞ് ചെയ്തതെന്നാണു ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ പ്രധാന വാദം.

എന്നാൽ ടെൻഡർ നടപടികളിലും പാലം കരാർ നൽകാനുള്ള ഏജൻസിയെ തീരുമാനിക്കുന്നതിലും മന്ത്രിയുടെ ശക്തമായ ഇടപെടൽ നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, കേസിലെ പ്രതി നാഗേഷ് കൺസള്‍ട്ടൻസി ഉടമ നാഗേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി