വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമി; ഭർത്താവ് റഹീമിനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമി. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞത്. പൊലീസിനോടും ഇത് തന്നെയാണ് ഷെമി പറഞ്ഞിരുന്നത്. ഇതുവരെയും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഷെമി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ദമാമിൽ നിന്ന് നാട്ടിലെത്തിയ ഭർത്താവ് റഹീമിനെ ഷെമി തിരിച്ചറിഞ്ഞു.

ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയോട് അഫാൻ്റെ അക്രമ വിവരം ഇതുവരെയും പറഞ്ഞില്ല. മരണ വാർത്തകളും അറിയിച്ചിട്ടില്ല. ഇതിനിടയിലാണ് വിദേശത്തുനിന്നും എത്തിയ അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചത്. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞത്.

അതേസമയം മരണ വാർത്തകൾ അറിയിച്ചിട്ടില്ലെന്നും റഹീം ഷെമിയെ കണ്ട ശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങിയെന്നും റഹീമിന്റെ സുഹൃത്ത് അബ്ദുൽ പറഞ്ഞു. ഇളയമകൻ അഫ്സാനെ കാണണമെന്ന് ഷെമി ആവശ്യപ്പെട്ടു. സഹോദരന്റെ വീട്ടിലുണ്ടെന്നാണ് പറഞ്ഞത്. അഫാനെയും അന്വേഷിച്ചു. ആശുപത്രിയിലെത്തിയ റഹീമിനെ ഷെമി തിരിച്ചറിഞ്ഞെന്ന് സുഹൃത്ത് അബ്ദുൽ പറഞ്ഞു. ഇന്ന് രാവിലെയാണ് അഫാന്റെ പിതാവ് അബ്ദുൽ റഹീം ദമാമിൽ നിന്ന് നാട്ടിലെത്തിയത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ