ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരം, പാര്‍ട്ടിക്ക് ബന്ധം ഇല്ലെന്ന് വി.ഡി സതീശന്‍

ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ കൊലപാതകത്തില്‍ ഗൂഢാലോചന ഇല്ലെന്നും, കോണ്‍ഗ്രസ് കൊലപാതകങ്ങളെ പിന്തുണയ്ക്കില്ലെന്നും, ന്യായീകരിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ട് സി.പി.എം വ്യാപകമായി അക്രമം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് അക്രമ ശൈലി സ്വീകരിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ സംഘങ്ങളേക്കാള്‍ ക്രൂരമായിട്ടാണ് സിപിഎമ്മുകാര്‍ ആക്രമണം നടത്തുന്നത്. കൊല്ലാന്‍ പരിശീലനം നല്‍കുകയും, വാടക കൊലയാളികളെ കണ്ടെത്തുകയും ചെയ്യുന്നു. ക്യാമ്പസുകളിലെ അക്രമം തടയാന്‍ സി.പി.എം മുന്നിട്ടിറങ്ങണമെന്ന് സതീശന്‍ അഭ്യര്‍ത്ഥിച്ചു. ധീരജിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായി. പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

സി.പി.എം പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും അധികം പ്രതിയായിട്ടുള്ളത്. കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്ന് സതീശന്‍ കുറ്റപ്പെടുത്തി. പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നും കൊലക്കത്തി താഴെ വയ്ക്കാന്‍ സി.പി.എം തങ്ങളുടെ അണികളോട് പറയണമെന്നും സതീശന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം